വെയിലിന്ന് പതിവിലും കൂടുതല്‍ ചൂട് തോന്നി. തലേന്ന് വൈകുന്നേരം മഴ പെയ്തതാണ്. വഴിയോരത്ത് അവിടവിടെ തളം കെട്ടി നിന്ന വെള്ളം വറ്റി ചെളിയുടെ പാട മാത്രം അവശേഷിപ്പിച്ചിട്ടുണ്ട്. അതിന്ന് ചുറ്റും ഉണങ്ങിയ പുല്ലുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. വഴി നീളെ കടുത്ത ദുര്‍ഗ്ഗന്ധം ഉയരുന്നുണ്ട്. ടൌണിന്നുള്ളില്‍ ഇങ്ങിനെയുള്ള വഴികള്‍ ഇപ്പോഴും ഉള്ളത് ഒരു അത്ഭുതം തന്നെ. വിവേക് കര്‍ച്ചീഫ് കൊണ്ട് മൂക്ക് പൊത്തി വേഗത്തില്‍ നടന്നു.
കോട്ടയിലേക്കുള്ള വഴിയോരത്തെ മരച്ചുവട്ടില്‍ കൂട്ടുകാര്‍ സമ്മേളിച്ചിരുന്നു.
'' എവിടുന്നാടാ വിവേകേ നീ വരുന്നത് '' പ്രദീപ് ചോദിച്ചു.
'' സ്റ്റേഡിയത്തിന്‍റെ അടുത്ത് ഒരാളെ കാണാന്‍ ചെന്നതായിരുന്നു. ആള്‍ സ്ഥലത്തില്ല. അതുകൊണ്ട് ഇങ്ങോട്ട് പോന്നു ''.
'' എന്താടാ നീ നടന്നത്. ബസ്സില്‍ വരായിരുന്നില്ലേ '' അടുത്ത ചോദ്യം .
വിവേക് ചിരിച്ചു '' ബസ്സിലല്ല, ഓട്ടോയില്‍ വരണമെന്ന് വിചാരിച്ചതാ. പക്ഷെ ചെറിയൊരു തടസ്സം ''.
'' എന്താടാത് ''.
'' എന്‍റെ കയ്യില്‍ ഒറ്റ പൈസയില്ല. കാശില്ലാതെ എത്താന്‍ ഒറ്റ വഴിയേ ഉള്ളു. നടത്തം ''.
അവന്‍ സ്വന്തം കഷ്ടപ്പാടുകള്‍ വിവരിച്ചു. രാവിലെ ജോലിക്ക് വരാന്‍ കയ്യിലൊന്നും ഉണ്ടായിരുന്നില്ല. ആ വിഷമം മനസ്സിലാക്കി ഭാര്യ അമ്പത് ഉറുപ്പിക തന്നു. മകന് വിഷു കൈനീട്ടം കിട്ടിയ പണമാണ്. അവര്‍ക്ക് അങ്ങോട്ടൊന്നും കൊടുക്കാനോ പറ്റുന്നില്ല, കയ്യില്‍ ഉള്ളത് വാങ്ങേണ്ട ഗതികേടാണ് ഉള്ളത്.
'' പിന്നെന്താ നീ കാശില്ല എന്ന് പറഞ്ഞത് ''.
'' വീട്ടില്‍ നിന്ന് പോരുമ്പോഴത്തെ ബസ്സ് ചാര്‍ജ്ജ് കൊടുത്തു, ഇവിടെ വന്നപ്പോള്‍ ഒരു കസ്റ്റമറെ അന്വേഷിച്ച് പോവേണ്ടി വന്നു. അതിനുള്ള ബസ്സ് ചാര്‍ജ്ജും കഴിഞ്ഞപ്പോള്‍ ബാക്കി വന്നത് ഇരുപത് ഉറുപ്പിക. എനിക്ക് വിശന്നിട്ടാണെങ്കില്‍ തീരെ വയ്യ. എത്ര നേരം പിടിച്ചു നില്‍ക്കാന്‍ പറ്റും. കയ്യിലുള്ള പണം കൊടുത്ത് ഊണ് കഴിച്ചു. നിങ്ങള്‍ ആരെങ്കിലും വല്ലതും തന്ന് സഹായിച്ചാല്‍ വീട്ടിലേക്ക് തിരിച്ചു പോവാം ''.
വിവേകിന്‍റെ വിഷമം എല്ലാവരേയും ദുഖിപ്പിച്ചു. എത്ര കാലം അവന്‍ ഇങ്ങിനെ കഷ്ടപ്പെടും.
'' സുമേഷേ, നീ ഇവന് ഒരു അഞ്ഞൂറ് രൂപ കൊടുക്കെടാ '' പ്രദീപ് പറഞ്ഞു '' അവന്‍ കിട്ടുമ്പോള്‍ തിരിച്ചു തരും ''.
'' നീ പറഞ്ഞിട്ടു വേണ്ടേ എനിക്ക് കൊടുക്കാന്‍. ഒരു റെക്കമെന്‍റേഷനും കൊണ്ട് വന്നിരിക്കുന്നു '' എന്ന് സുമേഷും പറഞ്ഞു.
'' നിനക്ക് പഴയ പണിക്കു തന്നെ പൊയ്ക്കൂടേ '' റഷീദ് വിവേകിനോട് ചോദിച്ചു '' ദിവസം പത്തു മുന്നൂറ് ഉറുപ്പിക കൂലി കിട്ടും ''.
വിവേക് കുറച്ചു കാലം പെയിന്‍ററായി പണിചെയ്തിട്ടുണ്ട്.
'' ബക്കറ്റില്‍ പെയിന്‍റും തൂക്കി കോണിയിലോ മറ്റോ കയറിയാല്‍ എനിക്ക് തല ചുറ്റും. അതല്ലേ ഞാന്‍ ആ പണി നിര്‍ത്തിയത് ''.
'' നിനക്ക് ആക്ചൊലി ഇപ്പോള്‍ എന്ത് കിട്ടുന്നുണ്ട് '' സുമേഷ് ചോദിച്ചു.
'' മുമ്പ് രണ്ടായിരത്തി അഞ്ഞൂറ് മുവ്വായിരം ഉറുപ്പിക വരെ കിട്ടിയിരുന്നു. കഴിഞ്ഞ രണ്ടു മൂന്ന് മാസമായി ഒറ്റ പൈസ കിട്ടാറില്ല ''.
'' നീ ബിസിനസ്സ് ഒന്നും ചെയ്തിട്ടുണ്ടാവില്ല. അതു തന്നെ ശമ്പളം തരാത്തത് ''.
'' നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല. പുതിയ കാറുകാര്‍ ഗ്യാസ് വെക്കില്ല. ഗ്യാരണ്ടി പിരീഡില്‍ ചെയ്യാന്‍ പാടില്ല. പഴയ കാറുകാരോട് ചോദിച്ചാല്‍ , കൊടുക്കാന്‍ പോയാല്‍ നാല്‍പ്പതോ അമ്പതോ കിട്ടുന്ന കാറിന്ന് ഇത്ര പണം മുടക്കി എന്തിനാ ചെയ്യുന്നത് എന്ന് ഇങ്ങോട്ട് ചോദിക്കും ''.
'' നിനക്ക് തല്‍ക്കാലത്തേക്ക് ഞാന്‍ ഒരു പണി ശരിയാക്കി തരാം '' പ്രദീപ് പറഞ്ഞു '' ഒരു സ്പെയര്‍പാര്‍ട്ട് കടയില്. രാവിലെ ഒമ്പതരയ്ക്ക് തുറന്നിരിക്കണം. വൈകുന്നേരം ആറരയ്ക്ക് പൂട്ടി വീട്ടിലേക്ക് പോവാം. എന്താ നോക്കണോ ''.
'' ശമ്പളം എന്ത് കിട്ടും ''
'' മൂന്ന് തരാന്ന് പറഞ്ഞിട്ടുണ്ട്. പത്തോ അഞ്ഞൂറോ കൂട്ടി തരാന്‍ പറയാം ''.
'' അതിന് ഇവന് സ്പെയര്‍പാര്‍ട്ട്‌സിനെ പറ്റി വല്ലതും അറിയ്യോ '' സുമേഷ് ചോദിച്ചു.
'' അത് ആലോചിച്ച് ആരും വിഷമിക്കേണ്ടാ '' പ്രദീപ് പറഞ്ഞു '' കട എന്ന പേര് തന്നെ ഉള്ളു. അവിടെ പഴയ സാധനങ്ങള്‍ എന്തൊക്കേയോ ഉണ്ട്. ആരും വാങ്ങാനും വരില്ല, ഒന്നും വില്‍ക്കും വേണ്ടാ ''.
'' പിന്നെ ചന്തം കാണാനാണോ കട വെച്ചിരിക്കുന്നത് ''.
'' അതിന്‍റെ ഓണര്‍ക്ക് എട്ടു പത്ത് ടാക്സികളും നാലഞ്ച് ബസ്സുകളും ഉണ്ട്. വല്ലവരും വണ്ടി ബുക്ക് ചെയ്യാന്‍ വന്നാല്‍ എഴുതി വെക്കണം. ഡ്രൈവര്‍മാര്‍ കൊണ്ടുവന്നു തരുന്ന കാശ് വാങ്ങിബാങ്കില്‍ അടയ്ക്കണം. ബാക്കി നേരം പേപ്പറും വായിച്ച് ഇരിക്കാം ''.
'' എന്നാല്‍ അതൊന്ന് ശരിപ്പെടുത്തി താ '' വിവേക് പറഞ്ഞു '' തീരെ നില്‍ക്കക്കള്ളി ഇല്ലാതായി ''.
'' അതോടെ അവന്‍ നമ്മുടെ സെറ്റില്‍ നിന്ന് ഇല്ലാതാവും അല്ലേടാ പ്രദീപേ '' ശെല്‍വന്‍ ചോദിച്ചു.
'' അല്ലല്ലോ. നമ്മള്‍ അവന്‍റെ കടയിലേക്ക് താവളം മാറ്റില്ലേ '' പ്രദീപ് പറഞ്ഞു '' അല്ലെങ്കിലും മഴക്കാലം തുടങ്ങിയാല്‍ പിന്നെ നമുക്ക് ഇവിടെ ഇരിക്കാന്‍ പറ്റില്ലല്ലോ ''.
'' നിനക്ക് മൊബൈല്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എന്ന് പേരിടേണ്ടതാണ് '' സുമേഷ് പറഞ്ഞു '' എത്ര ആള്‍ക്കാര്‍ക്കാണ് നീ ജോലി വാങ്ങി കൊടുത്തിട്ടുള്ളത് ''.
'' എന്നെക്കൊണ്ട് കഴിയുന്ന ഉപകാരം ചെയ്യുന്നു. അത്ര തന്നെ '' പ്രദീപ് മറുപടി നല്‍കി '' തെണ്ടി തിരിഞ്ഞ് നടക്കുന്നതിന്നിടയില്‍ ഈശ്വരാനുഗ്രഹം കൊണ്ട് ഒരുപാട് പേരെ എനിക്ക് പരിചയപ്പെടാന്‍ സാധിക്കുന്നുണ്ട്. അത് കാരണം പലതും ചെയ്യാനും കഴിയുന്നുണ്ട് ''.
'' ഇങ്ങിനെയൊക്കെ ആയിട്ട് നിനക്ക് നല്ലൊരു ജോലി സമ്പാദിക്കാന്‍ സാധിച്ചില്ലല്ലോ '' റഷീദ് ചോദിച്ചു.
'' എനിക്കൊരു മോഹം ഉണ്ട്. എങ്ങിനെയെങ്കിലും ഒരു എസ്. ഐ. ആവണം. എന്നിട്ടു വേണം എന്‍റെ അച്ഛന്‍റെ സ്വത്ത് തട്ടിയെടുത്ത ഇളയച്ഛന്മാരെ എന്തെങ്കിലും കേസ്സില്‍ പെടുത്തി സ്റ്റേഷനില്‍ കേറ്റി കൂമ്പ് നോക്കി നാല് ഇടിക്കാന്‍ '' അവന്‍റെ സ്വരം കടുത്തു '' അത് ചെയ്താലേ മരിച്ചു പോയ എന്‍റെ അച്ഛന്‍റെ ആത്മാവിന്ന് ശാന്തി കിട്ടൂ ''.
'' പോട്ടെ സാരൂല്യാടാ '' സുമേഷ് ആശ്വസിപ്പിച്ചു '' നമുക്ക് ചായ കുടിക്കണ്ടേ ''.
'' പിന്നല്ലാതെ. നീ വരുന്നതും കാത്ത് വെള്ളം ഇറക്കി ഇരിക്കുകയല്ലേ ഞങ്ങളൊക്കെ '' പ്രദീപ് പറഞ്ഞു.
'' ആടിക്കും അമാവാസിക്കും നിങ്ങളാരെങ്കിലും വാങ്ങി തരാറുണ്ടല്ലോ. അത് മതി '' സുമേഷ് പറഞ്ഞു.
'' ശമ്പളം കിട്ടിയാല്‍ ഞാന്‍ ചിലവ് ചെയ്യുന്നുണ്ട് '' റഷീദ് ഏറ്റു.
'' വിവേകേ നിനക്ക് എത്ര പണം വേണം ''സുമേഷ് ചോദിച്ചു.
'' എന്തെങ്കിലും താ '' അവന്‍ പറഞ്ഞു.
'' അമ്പത് പൈസ മതിയോ ''
വിവേക് ഒന്നും പറഞ്ഞില്ല. അവന്‍ കിടങ്ങിലേക്ക് നോക്കി നിന്നു. പച്ച നിറത്തിലുള്ള വെള്ളത്തില്‍ ഇളം കാറ്റ് കുഞ്ഞോളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
'' ഇന്നാ. ഇവന്‍ പറഞ്ഞ അഞ്ഞൂറ് ഉറുപ്പിക '' സുമേഷ് അഞ്ഞൂറിന്‍റെ ഒരു നോട്ട് നീട്ടി. വിവേക് അത് വാങ്ങി പോക്കറ്റിലിട്ടു.
'' ശമ്പളം വല്ലതും കിട്ടിയാല്‍ ഞാന്‍ തരാട്ടോ '' അവന്‍ പറഞ്ഞു.
'' നീ അത് ആലോചിച്ച് വിഷമിക്കണ്ടാ '' സുമേഷ് എഴുന്നേറ്റു നടന്നു, പുറകെ മറ്റുള്ളവരും.
******************************************************
മൂന്ന് മണിക്ക് മാനേജര്‍ പണി മതിയാക്കി പുറപ്പെട്ടു.
'' അനൂപേ, ഇന്നത്തെ ഇവിടുത്തെ പരിപാടി ഇത്ര മതി. എനിക്ക് അത്യാവശ്യമായി കോഴിക്കോടെത്തണം '' അയാള്‍ പറഞ്ഞു '' നീ പാലക്കാട് ചെന്ന് നേരത്തെ ഏല്‍പ്പിച്ച ഡോക്ടറെ കാണണം ''.
അന്നത്തെ ജോലി പട്ടാമ്പിയിലായിരുന്നു. ഇനി അറുപത് കിലോമീറ്ററോളം ചെന്ന് ഡോക്ടറെ കാണുന്ന കാര്യം ആലോചിച്ചപ്പോള്‍ മടി തോന്നി. മാനേജര്‍ക്ക് അത് മനസ്സിലായി എന്ന് തോന്നുന്നു.
'' ശരി എന്നും പറഞ്ഞ് ഇവിടെ നിന്നും പോയിട്ട് വഴിക്കു വെച്ച് മുങ്ങി കളയരുത്. ഞാന്‍ അന്വേഷിക്കും '' അയാള്‍ പറഞ്ഞു.
'' ഇല്ല സാര്‍, ഞാന്‍ ഉറപ്പായിട്ടും കണ്ടോളാം '' അനൂപ് ഏറ്റു.
'' എളുപ്പം നോക്കി നീ വീട്ടിലേക്കൊന്നും പോവരുത് '' ഒരിക്കല്‍ കൂടി പറഞ്ഞേല്‍പ്പിച്ച് മാനേജര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു,
അനൂപ് സ്കൂട്ടറില്‍ പാലക്കാട്ടേക്ക് തിരിച്ചു. ആകാശം മൂടി കെട്ടി നില്‍ക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം. റെയിന്‍ കോട്ട് ഇല്ല. നല്ല മഴ തുടങ്ങുമ്പോഴേക്ക് ഒന്ന് വാങ്ങണം.
ഒറ്റപ്പാലത്ത് എത്തുന്നതിന്ന് മുമ്പു തന്നെ ഒന്നു രണ്ടിടത്ത് ചാറ്റല്‍ മഴ ഉണ്ടായി. പാതയോരത്തെ പീടികകള്‍ക്ക് മുന്നില്‍ വണ്ടി നിര്‍ത്തി അവന്‍ കയറി നിന്നു. ജോലി കഴിഞ്ഞ് എത്തിയ ശേഷം രണ്ട് ചാക്ക് സിമിന്‍റ് വാങ്ങി സ്കൂട്ടറില്‍ കയറ്റി വീട്ടില്‍ എത്തിക്കണമെന്ന് അമ്മ ഏല്‍പ്പിച്ചതാണ്. ഡോക്ടറെ കാണാന്‍ ചെന്നാല്‍ ആ കാര്യം നടക്കുമെന്ന് തോന്നുന്നില്ല.
സ്വതവേ നല്ല തിരക്കുള്ള ഡോക്ടറാണ്. ഏത് സമയത്തും ധാരാളം രോഗികള്‍ കാണും. ക്ലിനിക്കില്‍ ടോക്കണ്‍ കൊടുക്കാന്‍ നില്‍ക്കുന്ന ചേച്ചിക്ക് ഡോക്ടറേക്കാള്‍ പത്രാസാണ്. ഇഷ്ടമില്ലാത്ത റെപ്രസന്‍റ്റേറ്റീവ് ചെന്നാല്‍ ഏറെ നേരം കഴിഞ്ഞേ കടത്തി വിടുകയുള്ളു. ഭാഗ്യത്തിന്ന് അവര്‍ക്ക് തന്നെ ഇഷ്ടമാണ്. ഡോക്ടര്‍മാര്‍ക്ക് ഗിഫ്റ്റ് കൊടുക്കാന്‍ കമ്പിനി തന്ന വില കൂടിയ ഒരു പേന ഒരിക്കല്‍ കൊടുക്കുകയുണ്ടായി. അന്നു മുതല്‍ തുടങ്ങിയ ലോഹ്യമാണ്. ശബരി മലയില്‍ പോയി വന്ന ശേഷം അപ്പവും അരവണയും സി.ഡിയും കൊടുത്ത് നല്ലവണ്ണം സന്തോഷിപ്പിക്കുകയും ചെയ്തു.
'' അനൂപേ, നീ എപ്പൊ വേണമെങ്കിലും വന്നോ. ഞാന്‍ കടത്തി വിടാം '' എന്ന ചേച്ചിയുടെ വാഗ്ദാനമാണ് ഏക ആശ്വാസം. ഇല്ലെങ്കില്‍ നിന്ന് മടുത്തത് തന്നെ.
ആകാശത്ത് അമിട്ടുകള്‍ പൊട്ടി തുടങ്ങി. ചരല്‍ വാരി എറിയുന്നത് മാതിരിയുള്ള മഴ പെട്ടെന്നാണ് വന്നത്. എവിടെയെങ്കിലും കയറി നില്‍ക്കാന്‍ ആവുന്നതിന്ന് മുമ്പ് നല്ലവണ്ണം നനഞ്ഞു. ഇനി കയറി നിന്നിട്ട് എന്തു കാര്യം. സ്കൂട്ടര്‍ ഓടി കൊണ്ടിരുന്നു
കൂട്ടുപാതയില്‍ എത്തുമ്പോഴേക്കും നനഞ്ഞു കുതിര്‍ന്നിരുന്നു. ഇവിടെ നിന്ന് രണ്ട് കിലോ മീറ്റര്‍ ദൂരമേ വീട്ടിലേക്കുള്ളു. എന്താണ് വേണ്ടത് എന്ന് ഒരു നിമിഷം ആലോചിച്ചു. വീട്ടില്‍ ചെന്നാല്‍ തലയും മേലും തുടച്ച് വസ്ത്രം മാറ്റി ചൂടോടെ ഒരു ചായയും കുടിച്ച് ഇരിക്കാം. പക്ഷെ ഡോക്ടറെ കാണാന്‍ ചെല്ലാഞ്ഞത് മാനേജര്‍ അറിഞ്ഞാലോ.
ഏതായാലും നനഞ്ഞു കഴിഞ്ഞു. ഏല്‍പ്പിച്ച പണി തീര്‍ക്കാന്‍ കഴിഞ്ഞാല്‍ സമാധാനമായി വീട്ടിലേക്ക് പോവാമല്ലോ. അനൂപ് സ്കൂട്ടര്‍ പാലക്കാട്ടേക്ക് വിട്ടു.
കോട്ടയിലേക്കുള്ള വഴിയോരത്തെ മരച്ചുവട്ടില്‍ കൂട്ടുകാര്‍ സമ്മേളിച്ചിരുന്നു.
'' എവിടുന്നാടാ വിവേകേ നീ വരുന്നത് '' പ്രദീപ് ചോദിച്ചു.
'' സ്റ്റേഡിയത്തിന്‍റെ അടുത്ത് ഒരാളെ കാണാന്‍ ചെന്നതായിരുന്നു. ആള്‍ സ്ഥലത്തില്ല. അതുകൊണ്ട് ഇങ്ങോട്ട് പോന്നു ''.
'' എന്താടാ നീ നടന്നത്. ബസ്സില്‍ വരായിരുന്നില്ലേ '' അടുത്ത ചോദ്യം .
വിവേക് ചിരിച്ചു '' ബസ്സിലല്ല, ഓട്ടോയില്‍ വരണമെന്ന് വിചാരിച്ചതാ. പക്ഷെ ചെറിയൊരു തടസ്സം ''.
'' എന്താടാത് ''.
'' എന്‍റെ കയ്യില്‍ ഒറ്റ പൈസയില്ല. കാശില്ലാതെ എത്താന്‍ ഒറ്റ വഴിയേ ഉള്ളു. നടത്തം ''.
അവന്‍ സ്വന്തം കഷ്ടപ്പാടുകള്‍ വിവരിച്ചു. രാവിലെ ജോലിക്ക് വരാന്‍ കയ്യിലൊന്നും ഉണ്ടായിരുന്നില്ല. ആ വിഷമം മനസ്സിലാക്കി ഭാര്യ അമ്പത് ഉറുപ്പിക തന്നു. മകന് വിഷു കൈനീട്ടം കിട്ടിയ പണമാണ്. അവര്‍ക്ക് അങ്ങോട്ടൊന്നും കൊടുക്കാനോ പറ്റുന്നില്ല, കയ്യില്‍ ഉള്ളത് വാങ്ങേണ്ട ഗതികേടാണ് ഉള്ളത്.
'' പിന്നെന്താ നീ കാശില്ല എന്ന് പറഞ്ഞത് ''.
'' വീട്ടില്‍ നിന്ന് പോരുമ്പോഴത്തെ ബസ്സ് ചാര്‍ജ്ജ് കൊടുത്തു, ഇവിടെ വന്നപ്പോള്‍ ഒരു കസ്റ്റമറെ അന്വേഷിച്ച് പോവേണ്ടി വന്നു. അതിനുള്ള ബസ്സ് ചാര്‍ജ്ജും കഴിഞ്ഞപ്പോള്‍ ബാക്കി വന്നത് ഇരുപത് ഉറുപ്പിക. എനിക്ക് വിശന്നിട്ടാണെങ്കില്‍ തീരെ വയ്യ. എത്ര നേരം പിടിച്ചു നില്‍ക്കാന്‍ പറ്റും. കയ്യിലുള്ള പണം കൊടുത്ത് ഊണ് കഴിച്ചു. നിങ്ങള്‍ ആരെങ്കിലും വല്ലതും തന്ന് സഹായിച്ചാല്‍ വീട്ടിലേക്ക് തിരിച്ചു പോവാം ''.
വിവേകിന്‍റെ വിഷമം എല്ലാവരേയും ദുഖിപ്പിച്ചു. എത്ര കാലം അവന്‍ ഇങ്ങിനെ കഷ്ടപ്പെടും.
'' സുമേഷേ, നീ ഇവന് ഒരു അഞ്ഞൂറ് രൂപ കൊടുക്കെടാ '' പ്രദീപ് പറഞ്ഞു '' അവന്‍ കിട്ടുമ്പോള്‍ തിരിച്ചു തരും ''.
'' നീ പറഞ്ഞിട്ടു വേണ്ടേ എനിക്ക് കൊടുക്കാന്‍. ഒരു റെക്കമെന്‍റേഷനും കൊണ്ട് വന്നിരിക്കുന്നു '' എന്ന് സുമേഷും പറഞ്ഞു.
'' നിനക്ക് പഴയ പണിക്കു തന്നെ പൊയ്ക്കൂടേ '' റഷീദ് വിവേകിനോട് ചോദിച്ചു '' ദിവസം പത്തു മുന്നൂറ് ഉറുപ്പിക കൂലി കിട്ടും ''.
വിവേക് കുറച്ചു കാലം പെയിന്‍ററായി പണിചെയ്തിട്ടുണ്ട്.
'' ബക്കറ്റില്‍ പെയിന്‍റും തൂക്കി കോണിയിലോ മറ്റോ കയറിയാല്‍ എനിക്ക് തല ചുറ്റും. അതല്ലേ ഞാന്‍ ആ പണി നിര്‍ത്തിയത് ''.
'' നിനക്ക് ആക്ചൊലി ഇപ്പോള്‍ എന്ത് കിട്ടുന്നുണ്ട് '' സുമേഷ് ചോദിച്ചു.
'' മുമ്പ് രണ്ടായിരത്തി അഞ്ഞൂറ് മുവ്വായിരം ഉറുപ്പിക വരെ കിട്ടിയിരുന്നു. കഴിഞ്ഞ രണ്ടു മൂന്ന് മാസമായി ഒറ്റ പൈസ കിട്ടാറില്ല ''.
'' നീ ബിസിനസ്സ് ഒന്നും ചെയ്തിട്ടുണ്ടാവില്ല. അതു തന്നെ ശമ്പളം തരാത്തത് ''.
'' നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല. പുതിയ കാറുകാര്‍ ഗ്യാസ് വെക്കില്ല. ഗ്യാരണ്ടി പിരീഡില്‍ ചെയ്യാന്‍ പാടില്ല. പഴയ കാറുകാരോട് ചോദിച്ചാല്‍ , കൊടുക്കാന്‍ പോയാല്‍ നാല്‍പ്പതോ അമ്പതോ കിട്ടുന്ന കാറിന്ന് ഇത്ര പണം മുടക്കി എന്തിനാ ചെയ്യുന്നത് എന്ന് ഇങ്ങോട്ട് ചോദിക്കും ''.
'' നിനക്ക് തല്‍ക്കാലത്തേക്ക് ഞാന്‍ ഒരു പണി ശരിയാക്കി തരാം '' പ്രദീപ് പറഞ്ഞു '' ഒരു സ്പെയര്‍പാര്‍ട്ട് കടയില്. രാവിലെ ഒമ്പതരയ്ക്ക് തുറന്നിരിക്കണം. വൈകുന്നേരം ആറരയ്ക്ക് പൂട്ടി വീട്ടിലേക്ക് പോവാം. എന്താ നോക്കണോ ''.
'' ശമ്പളം എന്ത് കിട്ടും ''
'' മൂന്ന് തരാന്ന് പറഞ്ഞിട്ടുണ്ട്. പത്തോ അഞ്ഞൂറോ കൂട്ടി തരാന്‍ പറയാം ''.
'' അതിന് ഇവന് സ്പെയര്‍പാര്‍ട്ട്‌സിനെ പറ്റി വല്ലതും അറിയ്യോ '' സുമേഷ് ചോദിച്ചു.
'' അത് ആലോചിച്ച് ആരും വിഷമിക്കേണ്ടാ '' പ്രദീപ് പറഞ്ഞു '' കട എന്ന പേര് തന്നെ ഉള്ളു. അവിടെ പഴയ സാധനങ്ങള്‍ എന്തൊക്കേയോ ഉണ്ട്. ആരും വാങ്ങാനും വരില്ല, ഒന്നും വില്‍ക്കും വേണ്ടാ ''.
'' പിന്നെ ചന്തം കാണാനാണോ കട വെച്ചിരിക്കുന്നത് ''.
'' അതിന്‍റെ ഓണര്‍ക്ക് എട്ടു പത്ത് ടാക്സികളും നാലഞ്ച് ബസ്സുകളും ഉണ്ട്. വല്ലവരും വണ്ടി ബുക്ക് ചെയ്യാന്‍ വന്നാല്‍ എഴുതി വെക്കണം. ഡ്രൈവര്‍മാര്‍ കൊണ്ടുവന്നു തരുന്ന കാശ് വാങ്ങിബാങ്കില്‍ അടയ്ക്കണം. ബാക്കി നേരം പേപ്പറും വായിച്ച് ഇരിക്കാം ''.
'' എന്നാല്‍ അതൊന്ന് ശരിപ്പെടുത്തി താ '' വിവേക് പറഞ്ഞു '' തീരെ നില്‍ക്കക്കള്ളി ഇല്ലാതായി ''.
'' അതോടെ അവന്‍ നമ്മുടെ സെറ്റില്‍ നിന്ന് ഇല്ലാതാവും അല്ലേടാ പ്രദീപേ '' ശെല്‍വന്‍ ചോദിച്ചു.
'' അല്ലല്ലോ. നമ്മള്‍ അവന്‍റെ കടയിലേക്ക് താവളം മാറ്റില്ലേ '' പ്രദീപ് പറഞ്ഞു '' അല്ലെങ്കിലും മഴക്കാലം തുടങ്ങിയാല്‍ പിന്നെ നമുക്ക് ഇവിടെ ഇരിക്കാന്‍ പറ്റില്ലല്ലോ ''.
'' നിനക്ക് മൊബൈല്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എന്ന് പേരിടേണ്ടതാണ് '' സുമേഷ് പറഞ്ഞു '' എത്ര ആള്‍ക്കാര്‍ക്കാണ് നീ ജോലി വാങ്ങി കൊടുത്തിട്ടുള്ളത് ''.
'' എന്നെക്കൊണ്ട് കഴിയുന്ന ഉപകാരം ചെയ്യുന്നു. അത്ര തന്നെ '' പ്രദീപ് മറുപടി നല്‍കി '' തെണ്ടി തിരിഞ്ഞ് നടക്കുന്നതിന്നിടയില്‍ ഈശ്വരാനുഗ്രഹം കൊണ്ട് ഒരുപാട് പേരെ എനിക്ക് പരിചയപ്പെടാന്‍ സാധിക്കുന്നുണ്ട്. അത് കാരണം പലതും ചെയ്യാനും കഴിയുന്നുണ്ട് ''.
'' ഇങ്ങിനെയൊക്കെ ആയിട്ട് നിനക്ക് നല്ലൊരു ജോലി സമ്പാദിക്കാന്‍ സാധിച്ചില്ലല്ലോ '' റഷീദ് ചോദിച്ചു.
'' എനിക്കൊരു മോഹം ഉണ്ട്. എങ്ങിനെയെങ്കിലും ഒരു എസ്. ഐ. ആവണം. എന്നിട്ടു വേണം എന്‍റെ അച്ഛന്‍റെ സ്വത്ത് തട്ടിയെടുത്ത ഇളയച്ഛന്മാരെ എന്തെങ്കിലും കേസ്സില്‍ പെടുത്തി സ്റ്റേഷനില്‍ കേറ്റി കൂമ്പ് നോക്കി നാല് ഇടിക്കാന്‍ '' അവന്‍റെ സ്വരം കടുത്തു '' അത് ചെയ്താലേ മരിച്ചു പോയ എന്‍റെ അച്ഛന്‍റെ ആത്മാവിന്ന് ശാന്തി കിട്ടൂ ''.
'' പോട്ടെ സാരൂല്യാടാ '' സുമേഷ് ആശ്വസിപ്പിച്ചു '' നമുക്ക് ചായ കുടിക്കണ്ടേ ''.
'' പിന്നല്ലാതെ. നീ വരുന്നതും കാത്ത് വെള്ളം ഇറക്കി ഇരിക്കുകയല്ലേ ഞങ്ങളൊക്കെ '' പ്രദീപ് പറഞ്ഞു.
'' ആടിക്കും അമാവാസിക്കും നിങ്ങളാരെങ്കിലും വാങ്ങി തരാറുണ്ടല്ലോ. അത് മതി '' സുമേഷ് പറഞ്ഞു.
'' ശമ്പളം കിട്ടിയാല്‍ ഞാന്‍ ചിലവ് ചെയ്യുന്നുണ്ട് '' റഷീദ് ഏറ്റു.
'' വിവേകേ നിനക്ക് എത്ര പണം വേണം ''സുമേഷ് ചോദിച്ചു.
'' എന്തെങ്കിലും താ '' അവന്‍ പറഞ്ഞു.
'' അമ്പത് പൈസ മതിയോ ''
വിവേക് ഒന്നും പറഞ്ഞില്ല. അവന്‍ കിടങ്ങിലേക്ക് നോക്കി നിന്നു. പച്ച നിറത്തിലുള്ള വെള്ളത്തില്‍ ഇളം കാറ്റ് കുഞ്ഞോളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
'' ഇന്നാ. ഇവന്‍ പറഞ്ഞ അഞ്ഞൂറ് ഉറുപ്പിക '' സുമേഷ് അഞ്ഞൂറിന്‍റെ ഒരു നോട്ട് നീട്ടി. വിവേക് അത് വാങ്ങി പോക്കറ്റിലിട്ടു.
'' ശമ്പളം വല്ലതും കിട്ടിയാല്‍ ഞാന്‍ തരാട്ടോ '' അവന്‍ പറഞ്ഞു.
'' നീ അത് ആലോചിച്ച് വിഷമിക്കണ്ടാ '' സുമേഷ് എഴുന്നേറ്റു നടന്നു, പുറകെ മറ്റുള്ളവരും.
******************************************************
മൂന്ന് മണിക്ക് മാനേജര്‍ പണി മതിയാക്കി പുറപ്പെട്ടു.
'' അനൂപേ, ഇന്നത്തെ ഇവിടുത്തെ പരിപാടി ഇത്ര മതി. എനിക്ക് അത്യാവശ്യമായി കോഴിക്കോടെത്തണം '' അയാള്‍ പറഞ്ഞു '' നീ പാലക്കാട് ചെന്ന് നേരത്തെ ഏല്‍പ്പിച്ച ഡോക്ടറെ കാണണം ''.
അന്നത്തെ ജോലി പട്ടാമ്പിയിലായിരുന്നു. ഇനി അറുപത് കിലോമീറ്ററോളം ചെന്ന് ഡോക്ടറെ കാണുന്ന കാര്യം ആലോചിച്ചപ്പോള്‍ മടി തോന്നി. മാനേജര്‍ക്ക് അത് മനസ്സിലായി എന്ന് തോന്നുന്നു.
'' ശരി എന്നും പറഞ്ഞ് ഇവിടെ നിന്നും പോയിട്ട് വഴിക്കു വെച്ച് മുങ്ങി കളയരുത്. ഞാന്‍ അന്വേഷിക്കും '' അയാള്‍ പറഞ്ഞു.
'' ഇല്ല സാര്‍, ഞാന്‍ ഉറപ്പായിട്ടും കണ്ടോളാം '' അനൂപ് ഏറ്റു.
'' എളുപ്പം നോക്കി നീ വീട്ടിലേക്കൊന്നും പോവരുത് '' ഒരിക്കല്‍ കൂടി പറഞ്ഞേല്‍പ്പിച്ച് മാനേജര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു,
അനൂപ് സ്കൂട്ടറില്‍ പാലക്കാട്ടേക്ക് തിരിച്ചു. ആകാശം മൂടി കെട്ടി നില്‍ക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം. റെയിന്‍ കോട്ട് ഇല്ല. നല്ല മഴ തുടങ്ങുമ്പോഴേക്ക് ഒന്ന് വാങ്ങണം.
ഒറ്റപ്പാലത്ത് എത്തുന്നതിന്ന് മുമ്പു തന്നെ ഒന്നു രണ്ടിടത്ത് ചാറ്റല്‍ മഴ ഉണ്ടായി. പാതയോരത്തെ പീടികകള്‍ക്ക് മുന്നില്‍ വണ്ടി നിര്‍ത്തി അവന്‍ കയറി നിന്നു. ജോലി കഴിഞ്ഞ് എത്തിയ ശേഷം രണ്ട് ചാക്ക് സിമിന്‍റ് വാങ്ങി സ്കൂട്ടറില്‍ കയറ്റി വീട്ടില്‍ എത്തിക്കണമെന്ന് അമ്മ ഏല്‍പ്പിച്ചതാണ്. ഡോക്ടറെ കാണാന്‍ ചെന്നാല്‍ ആ കാര്യം നടക്കുമെന്ന് തോന്നുന്നില്ല.
സ്വതവേ നല്ല തിരക്കുള്ള ഡോക്ടറാണ്. ഏത് സമയത്തും ധാരാളം രോഗികള്‍ കാണും. ക്ലിനിക്കില്‍ ടോക്കണ്‍ കൊടുക്കാന്‍ നില്‍ക്കുന്ന ചേച്ചിക്ക് ഡോക്ടറേക്കാള്‍ പത്രാസാണ്. ഇഷ്ടമില്ലാത്ത റെപ്രസന്‍റ്റേറ്റീവ് ചെന്നാല്‍ ഏറെ നേരം കഴിഞ്ഞേ കടത്തി വിടുകയുള്ളു. ഭാഗ്യത്തിന്ന് അവര്‍ക്ക് തന്നെ ഇഷ്ടമാണ്. ഡോക്ടര്‍മാര്‍ക്ക് ഗിഫ്റ്റ് കൊടുക്കാന്‍ കമ്പിനി തന്ന വില കൂടിയ ഒരു പേന ഒരിക്കല്‍ കൊടുക്കുകയുണ്ടായി. അന്നു മുതല്‍ തുടങ്ങിയ ലോഹ്യമാണ്. ശബരി മലയില്‍ പോയി വന്ന ശേഷം അപ്പവും അരവണയും സി.ഡിയും കൊടുത്ത് നല്ലവണ്ണം സന്തോഷിപ്പിക്കുകയും ചെയ്തു.
'' അനൂപേ, നീ എപ്പൊ വേണമെങ്കിലും വന്നോ. ഞാന്‍ കടത്തി വിടാം '' എന്ന ചേച്ചിയുടെ വാഗ്ദാനമാണ് ഏക ആശ്വാസം. ഇല്ലെങ്കില്‍ നിന്ന് മടുത്തത് തന്നെ.
ആകാശത്ത് അമിട്ടുകള്‍ പൊട്ടി തുടങ്ങി. ചരല്‍ വാരി എറിയുന്നത് മാതിരിയുള്ള മഴ പെട്ടെന്നാണ് വന്നത്. എവിടെയെങ്കിലും കയറി നില്‍ക്കാന്‍ ആവുന്നതിന്ന് മുമ്പ് നല്ലവണ്ണം നനഞ്ഞു. ഇനി കയറി നിന്നിട്ട് എന്തു കാര്യം. സ്കൂട്ടര്‍ ഓടി കൊണ്ടിരുന്നു
കൂട്ടുപാതയില്‍ എത്തുമ്പോഴേക്കും നനഞ്ഞു കുതിര്‍ന്നിരുന്നു. ഇവിടെ നിന്ന് രണ്ട് കിലോ മീറ്റര്‍ ദൂരമേ വീട്ടിലേക്കുള്ളു. എന്താണ് വേണ്ടത് എന്ന് ഒരു നിമിഷം ആലോചിച്ചു. വീട്ടില്‍ ചെന്നാല്‍ തലയും മേലും തുടച്ച് വസ്ത്രം മാറ്റി ചൂടോടെ ഒരു ചായയും കുടിച്ച് ഇരിക്കാം. പക്ഷെ ഡോക്ടറെ കാണാന്‍ ചെല്ലാഞ്ഞത് മാനേജര്‍ അറിഞ്ഞാലോ.
ഏതായാലും നനഞ്ഞു കഴിഞ്ഞു. ഏല്‍പ്പിച്ച പണി തീര്‍ക്കാന്‍ കഴിഞ്ഞാല്‍ സമാധാനമായി വീട്ടിലേക്ക് പോവാമല്ലോ. അനൂപ് സ്കൂട്ടര്‍ പാലക്കാട്ടേക്ക് വിട്ടു.
ഒന്നിച്ച് വായിക്കാം , മാഷേ. അല്ലെങ്കിൽ പിന്നെയും വായിക്കണം.
ReplyDeleteവായിച്ചു. മറ്റൊരാളുടെ പ്രയാസങ്ങൾ മനസ്സിലാക്കി സഹായിക്കുന്നവൻ തന്നെ യഥാർഥ സുഹൃത്ത്.
ReplyDeleteനല്ല സുഹൃത്തുക്കൾ.....
ReplyDeleteആശംസകൾ..
moonnu postukalum koodi innanu vayichathu. Neram vaikiyanu etharenkilum ellam vayikkunnundu.
ReplyDeleteഎല്ലാം വായിക്കുന്നുണ്ട്.
ReplyDeleteആശംസകള്‍!
Typist / എഴുത്തുകാരി,
ReplyDeleteവളരെ സന്തോഷം.
ഞാന്‍ : ഗന്ധര്‍വ്വന്‍ ,
നന്ദി.
എങ്ങിനെയെങ്കിലും ഒരു എസ്. ഐ. ആവണം. എന്നിട്ടു വേണം എന്‍റെ അച്ഛന്‍റെ സ്വത്ത് തട്ടിയെടുത്ത ഇളയച്ഛന്മാരെ എന്തെങ്കിലും കേസ്സില്‍ പെടുത്തി സ്റ്റേഷനില്‍ കേറ്റി കൂമ്പ് നോക്കി നാല് ഇടിക്കാന്‍ '' അവന്‍റെ സ്വരം കടുത്തു
ReplyDeleteകുട്ടികളുടെ ഓരോ ആഗ്രഹങ്ങള്‍