വൈകുന്നേരം അനൂപ് മാപ്ല വൈദ്യരെ കണ്ട് മരുന്ന് വാങ്ങാന്‍ ചെന്നതായിരുന്നു. വൈദ്യരുടെ വീടിന്ന് മുമ്പില്‍ നിന്ന ടൊയോട്ട കൊറോള കാര്‍ അവന് ശ്രദ്ധിച്ചു. ടൌണിലെ പ്രസിദ്ധയായ ലേഡി ഡോക്ടറുടെ കാറായിരുന്നു അത്. ഡോക്ടര്‍ വന്നിട്ടുണ്ടാവുമോ ? അതിനുള്ള സാദ്ധ്യത കുറവാണ്. അത്രയധികം പേഷ്യന്‍സുള്ള ഡോക്ടറാണ് അവര്‍.
പഴയ മട്ടിലുള്ള ചെറിയ ഇരു നില കെട്ടിടമാണ് വൈദ്യരുടെ വീട്. അതിനോട് ചേര്‍ന്ന് ചെറിയൊരു ഒറ്റമുറി കെട്ടിടമുണ്ട്. അതിലാണ് വൈദ്യശാല. തുറന്നിട്ട കെട്ടിടത്തിലെ ചില്ലലമാറകളില്‍ മരുന്നു കുപ്പികള്‍ നിരത്തി വെച്ചിട്ടുണ്ട്. അകത്ത് ആരുമില്ല. വൈദ്യര് വീട്ടിലേക്ക് പോയതായിരിക്കും.
അനൂപ് ആ കെട്ടിടത്തിന്റെ ഇറയത്ത് കാത്ത് നിന്നു. മഴ പെയ്യുന്നില്ലെങ്കിലും ആകാശം നല്ലൊരു മഴയ്ക്കുള്ള ഒരുക്കത്തിലാണ്. ചിന്നി ചിതറിയ കാര്‍ മേഘങ്ങള്‍ കിഴക്കോട്ട് വേഗത്തില്‍ താഴ്ന്ന് പറക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ആഞ്ഞു വീശുന്ന കാറ്റ് ഇലകളില്‍ പറ്റി പിടിച്ച വെള്ളത്തിനെ കുടഞ്ഞ് വീഴ്ത്തുന്നു. വീട്ടില്‍ ചെന്ന് വൈദ്യരെ വിളിച്ചാലോ എന്ന് ആലോചിച്ചു. വേണ്ടാ. ചിലപ്പോള്‍ അകത്ത് എന്തെങ്കിലും അത്യാവശ്യ കാര്യമുണ്ടെങ്കിലോ ?
പത്ത് പതിനഞ്ച് മിനുട്ട് നിന്നു കാണും. മുന്‍ വശത്തെ വാതില്‍ തുറന്ന് വീട്ടില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത് വൈദ്യരാണ്. തൊട്ടു പുറകിലായി ഡോക്ടറും എട്ടു പത്ത് വയസ്സുള്ള ഒരു ആണ്‍കുട്ടിയുടെ കയ്യും പിടിച്ച് വൈദ്യരുടെ ഭാര്യയും വെളിയിലെത്തി. വൈദ്യശാലയ്ക്ക് മുമ്പില്‍ നില്ക്കുന്ന അനൂപിനെ വൈദ്യര് കണ്ടു.
'' വന്നിട്ട് കുറെ സമയം ആയോ '' അയാള്‍ ചോദിച്ചു '' എന്തേ വിളിക്കാതിരുന്നത് ''.
അനൂപ് ചിരിച്ചതേയുള്ളു.
'' കുട്ടി ഇങ്ങോട്ട് വരൂ '' വൈദ്യര് വിളിച്ചു. അവരുടെ അടുത്തേക്ക് ചെന്ന് ഡോക്ടറെ അവന് വിഷ് ചെയ്തു.
'' ഈ കുട്ടിയെ കണ്ടിട്ടുണ്ടോ '' വൈദ്യര് ഡോക്ടറോട് ചോദിച്ചു '' മരുന്ന് കമ്പനീലാ ജോലി ''.
'' ഞാന്‍ ഡോക്ടറെ വിസിറ്റ് ചെയ്യാറുണ്ട് '' അനൂപ് പറഞ്ഞു.
'' ഏതാ കമ്പനി '' ഡോക്ടര്‍ അവനോട് ചോദിച്ചു. അനൂപ് മറുപടി പറഞ്ഞു.
'' ഈ കുട്ടിയുടെ അച്ഛനെ ഞാന്‍ ചികിത്സിക്കുന്നുണ്ട് '' വൈദ്യര് ഡോക്ടറോട് പറഞ്ഞു '' വാതം പിടിച്ച് കിടപ്പിലായിരുന്നു. ഇപ്പോള്‍ എണീറ്റ് നടക്കാറായി ''.
'' അയുര്‍വ്വേദം കുറച്ചെങ്കിലും പഠിക്കണം എന്ന് എനിക്കും തോന്നാറുണ്ട് '' ഡോക്ടര്‍ പറഞ്ഞു'' ഒഴിവ് കിട്ടുമ്പൊ പഠിക്കാനായിട്ട് ഞാന്‍ ഇങ്ങോട്ട് പോരുന്നുണ്ട് ''.
'' നടന്നതുപോലെ തന്നെ. അതിന് മോള്‍ക്ക് എപ്പഴാ ഒഴിവുണ്ടാവ്വാ '' വൈദ്യരുടെ ഭാര്യയാണ് അതു പറഞ്ഞത് '' പിന്നെ പറ്റുംച്ചാല് ഈ കുട്ടിയെ സഹായിക്ക്. പാവപ്പെട്ട കുടുംബത്തില്‍ നിന്നാ ആ കുട്ടി. ഒരു സ്വഭാവ ദൂഷ്യൂം ഇല്ല. നന്നായി പാട്ട് പാടാനും അറിയും ''.
'' അങ്ങിനെയാണോ. ഇനി എന്നെ കാണാന്‍ വരുമ്പോള്‍ ഞാനൊരു പാട്ട് പാടിക്കുന്നുണ്ട് '' ഡോക്ടര്‍ ചിരിച്ചു, പിന്നെ '' പറ്റുന്ന പ്രോഡക്റ്റൊക്കെ ഞാന്‍ എഴുതാം കേട്ടോ '' എന്ന വാഗ്ദാനം നല്‍കുകയും ചെയ്തു..
അനൂപ് കൈ കൂപ്പി. നല്ല കാര്യമാണ് ഡോക്ടര്‍ പറഞ്ഞതെങ്കിലും ഇപ്പോള്‍ അത് ഉപയോഗപ്പെടുത്തി കൂടാ. അടുത്ത മാസം വാരിയര്‍ സാര്‍ നല്ലൊരു കമ്പനിയില്‍ കയറ്റി വിടും. വലിയ സമ്മര്‍ദ്ദമൊന്നും ഇല്ലാത്ത കമ്പിനിയാണ്. പതിനയ്യായിരം രൂപ ശമ്പളവും ഏഴെട്ടായിരം രൂപ എക്സ്പെന്‍സസും കിട്ടും. ഗൈനക്ക് പ്രോഡക്റ്റുകളാണ് പ്രൊമോട്ട് ചെയ്യാനുള്ളത്. ഇവരുടെ സഹായം അപ്പോള്‍ ഉപയോഗിച്ചാല്‍ മതി.
കാര്‍ ഗെയിറ്റ് കടന്നു പോയി.
'' കുട്ടി വരൂ '' മാപ്ല വൈദ്യര് അനൂപിനെ വൈദ്യശാലയിലേക്ക് നയിച്ചു. ഏതോ ഒരു ഡപ്പി തുറന്ന് പഴയ ന്യൂസ് പേപ്പര്‍ കീറിയതില്‍ ചൂര്‍ണ്ണം പൊതിയാന്‍ തുടങ്ങി.
'' ഇത് കൊടുക്കേണ്ട വിധം ഞാന്‍ അമ്മയ്ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് '' അയാള്‍ പൊതി അനൂപിനെ ഏല്‍പ്പിച്ചു .
'' എത്രയാ തരേണ്ടത് '' അനൂപ് ചോദിച്ചു.
'' അതൊക്കെ പിന്നെ പറഞ്ഞോളാം '' വൈദ്യര് പറഞ്ഞു '' ആദ്യം അച്ഛന്റെ സൂക്കട് മാറട്ടെ ''. ഡോക്ടര്‍ എന്തിനാണ് വന്നത് എന്ന് അറിയാനുള്ള ആകാംക്ഷ അനൂപിലുണ്ടായി
'' ഡോക്ടര്‍ എന്താ ഇവിടെ '' അവന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
'' എന്റെ മരുമകളാണ്. മകന്റെ ഭാര്യ ''.
'' അപ്പോള്‍ മകന് ''
'' അവനും ഡോക്ടറാണ്. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് ''.
'' ഒരു മകനെയുള്ളു ''.
'' അല്ല. രണ്ട് മക്കള്‍ കൂടിയുണ്ട്. മൂത്തവന് റെയില്‍വെയില്‍ എഞ്ചിനീയറാണ്. അടുത്ത ആളുടെ കാര്യമാണ് നേരത്തെ പറഞ്ഞത്. ഒടുവിലുത്തേത് മകളാണ്. കോളേജില്‍ പഠിപ്പിക്കാന്‍ പോണൂ ''.
ഇത്ര അടുത്ത് താമസിച്ചിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ എന്ന് അവനോര്‍ത്തു. അതിലേറെ മാപ്ല വൈദ്യരെ കുറിച്ച് തോന്നിയ അത്ഭുതമാണ് മനസ്സ് മുഴുവന്‍. വലിയ നിലയില്‍ കഴിയുന്ന മക്കള്‍ ഉണ്ടായിട്ട് ഈ നാട്ടിന്‍പുറത്തെ പഴയ വീട്ടില്‍ മരുന്ന് വിറ്റു കിട്ടുന്ന ചില്ലറ വരുമാനം കൊണ്ട് ജീവിക്കുന്നത് എന്തിനാണ്. സഞ്ചരിക്കാനായി വിധത്തിലും തരത്തിലും കാറ് വാങ്ങി കൊടുക്കാന്‍ മക്കള്‍ കഴിയും. എന്നിട്ടും കാല് നടയും അത്യാവശ്യം ബസ്സ് യാത്രയുമായി കഷ്ടപ്പെടുന്നതാണ് മനസ്സിലാവാത്തത്.
അനൂപ് മിണ്ടാതിരിക്കുന്നത് വൈദ്യര് ശ്രദ്ധിച്ചു.
'' എന്താ കുട്ടി ആലോചിക്കുന്നത് '' അയാള്‍ ചോദിച്ചു. അനൂപ് ചിന്തയില്‍ നിന്ന് ഉണര്‍ന്നു.
'' ഇവരൊക്കെ ഉണ്ടായിട്ട് എന്തിനാ ഇവിടെ കഷ്ടപ്പെട്ട് കഴിയുന്നത് '' ഒട്ടും ആലോചിക്കാതെയാണ് അവന് അത് പറഞ്ഞത്.
'' കഷ്ടപ്പെടുകയാണെന്ന് ആരാ പറഞ്ഞത് '' വൈദ്യര് പറഞ്ഞു '' ആവുന്നത്ര കാലം ആരേയും ആസ്പദിക്കാതെ കഴിഞ്ഞു കൂടണം എന്നാ മോഹം. ഞങ്ങള്‍ രണ്ട് അത്മാക്കള്‍ക്ക് എന്തെന്നെ വേണം. അതിനുള്ളതൊക്കെ എനിക്ക് കിട്ടുന്നുണ്ട്. മക്കളാണെങ്കിലും അവര്‍ക്ക് അവരുടേതായ ജീവിതം ഉണ്ട്. അത് കണ്ടറിഞ്ഞ് പെരുമാറിയാലല്ലേ ഉള്ള സ്നേഹവും ബഹുമാനവും എന്നും നില നില്ക്കൂ ''.
'' അപ്പൊ മക്കള്‍ക്ക് അച്ഛനോടും അമ്മയോടും കടമ ഇല്ലേ ''
'' ഉണ്ട്. തന്നത്താന്‍ കഴിയാന്‍ പറ്റാത്ത കാലം വരുമ്പോള്‍ മക്കളുടെ സഹായം ആവാം. അതുവരെ നമ്മള് കാരണം അവര്‍ക്കൊരു ബുദ്ധിമുട്ട് ഉണ്ടാവാന്‍ പാടില്ല. വേണച്ചാല്‍ കാറോ ബംഗ്ലാവോ ഒക്കെ അവരോട് ചോദിച്ചാല്‍ കിട്ടും. മുമ്പും അതിലൊന്നും താല്‍പ്പര്യം തോന്നിയിട്ടില്ല. എഴുപതാമത്തെ വയസ്സില്‍ ഇനി അത് വേണോ. ദൈവം നമുക്ക് രണ്ട് കയ്യ് തന്നത് കൊടുക്കാനാണ്, അല്ലാണ്ടെ വല്ലവരുടേയും മുമ്പില്‍ നീട്ടി വാങ്ങാനല്ല എന്ന് വൈദ്യന് തമ്പുരാന് പറഞ്ഞു തന്നിട്ടുണ്ട് ''.
ആ പറഞ്ഞതൊന്നും അനൂപിന് മനസ്സിലായില്ല. പക്ഷെ സാധാരണ ആളുകളുടെ മാതിരിയല്ല മാപ്ല വൈദ്യര് എന്ന് അവന് ബോദ്ധ്യമായി.
പുറത്ത് ഇരുട്ട് പരന്നു കഴിഞ്ഞു. മഴ പെയ്യും മുമ്പ് വീടെത്തണം. വൈദ്യരോട് യാത്ര പറഞ്ഞ് അവന് പുറത്തിറങ്ങി.
പഴയ മട്ടിലുള്ള ചെറിയ ഇരു നില കെട്ടിടമാണ് വൈദ്യരുടെ വീട്. അതിനോട് ചേര്‍ന്ന് ചെറിയൊരു ഒറ്റമുറി കെട്ടിടമുണ്ട്. അതിലാണ് വൈദ്യശാല. തുറന്നിട്ട കെട്ടിടത്തിലെ ചില്ലലമാറകളില്‍ മരുന്നു കുപ്പികള്‍ നിരത്തി വെച്ചിട്ടുണ്ട്. അകത്ത് ആരുമില്ല. വൈദ്യര് വീട്ടിലേക്ക് പോയതായിരിക്കും.
അനൂപ് ആ കെട്ടിടത്തിന്റെ ഇറയത്ത് കാത്ത് നിന്നു. മഴ പെയ്യുന്നില്ലെങ്കിലും ആകാശം നല്ലൊരു മഴയ്ക്കുള്ള ഒരുക്കത്തിലാണ്. ചിന്നി ചിതറിയ കാര്‍ മേഘങ്ങള്‍ കിഴക്കോട്ട് വേഗത്തില്‍ താഴ്ന്ന് പറക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ആഞ്ഞു വീശുന്ന കാറ്റ് ഇലകളില്‍ പറ്റി പിടിച്ച വെള്ളത്തിനെ കുടഞ്ഞ് വീഴ്ത്തുന്നു. വീട്ടില്‍ ചെന്ന് വൈദ്യരെ വിളിച്ചാലോ എന്ന് ആലോചിച്ചു. വേണ്ടാ. ചിലപ്പോള്‍ അകത്ത് എന്തെങ്കിലും അത്യാവശ്യ കാര്യമുണ്ടെങ്കിലോ ?
പത്ത് പതിനഞ്ച് മിനുട്ട് നിന്നു കാണും. മുന്‍ വശത്തെ വാതില്‍ തുറന്ന് വീട്ടില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത് വൈദ്യരാണ്. തൊട്ടു പുറകിലായി ഡോക്ടറും എട്ടു പത്ത് വയസ്സുള്ള ഒരു ആണ്‍കുട്ടിയുടെ കയ്യും പിടിച്ച് വൈദ്യരുടെ ഭാര്യയും വെളിയിലെത്തി. വൈദ്യശാലയ്ക്ക് മുമ്പില്‍ നില്ക്കുന്ന അനൂപിനെ വൈദ്യര് കണ്ടു.
'' വന്നിട്ട് കുറെ സമയം ആയോ '' അയാള്‍ ചോദിച്ചു '' എന്തേ വിളിക്കാതിരുന്നത് ''.
അനൂപ് ചിരിച്ചതേയുള്ളു.
'' കുട്ടി ഇങ്ങോട്ട് വരൂ '' വൈദ്യര് വിളിച്ചു. അവരുടെ അടുത്തേക്ക് ചെന്ന് ഡോക്ടറെ അവന് വിഷ് ചെയ്തു.
'' ഈ കുട്ടിയെ കണ്ടിട്ടുണ്ടോ '' വൈദ്യര് ഡോക്ടറോട് ചോദിച്ചു '' മരുന്ന് കമ്പനീലാ ജോലി ''.
'' ഞാന്‍ ഡോക്ടറെ വിസിറ്റ് ചെയ്യാറുണ്ട് '' അനൂപ് പറഞ്ഞു.
'' ഏതാ കമ്പനി '' ഡോക്ടര്‍ അവനോട് ചോദിച്ചു. അനൂപ് മറുപടി പറഞ്ഞു.
'' ഈ കുട്ടിയുടെ അച്ഛനെ ഞാന്‍ ചികിത്സിക്കുന്നുണ്ട് '' വൈദ്യര് ഡോക്ടറോട് പറഞ്ഞു '' വാതം പിടിച്ച് കിടപ്പിലായിരുന്നു. ഇപ്പോള്‍ എണീറ്റ് നടക്കാറായി ''.
'' അയുര്‍വ്വേദം കുറച്ചെങ്കിലും പഠിക്കണം എന്ന് എനിക്കും തോന്നാറുണ്ട് '' ഡോക്ടര്‍ പറഞ്ഞു'' ഒഴിവ് കിട്ടുമ്പൊ പഠിക്കാനായിട്ട് ഞാന്‍ ഇങ്ങോട്ട് പോരുന്നുണ്ട് ''.
'' നടന്നതുപോലെ തന്നെ. അതിന് മോള്‍ക്ക് എപ്പഴാ ഒഴിവുണ്ടാവ്വാ '' വൈദ്യരുടെ ഭാര്യയാണ് അതു പറഞ്ഞത് '' പിന്നെ പറ്റുംച്ചാല് ഈ കുട്ടിയെ സഹായിക്ക്. പാവപ്പെട്ട കുടുംബത്തില്‍ നിന്നാ ആ കുട്ടി. ഒരു സ്വഭാവ ദൂഷ്യൂം ഇല്ല. നന്നായി പാട്ട് പാടാനും അറിയും ''.
'' അങ്ങിനെയാണോ. ഇനി എന്നെ കാണാന്‍ വരുമ്പോള്‍ ഞാനൊരു പാട്ട് പാടിക്കുന്നുണ്ട് '' ഡോക്ടര്‍ ചിരിച്ചു, പിന്നെ '' പറ്റുന്ന പ്രോഡക്റ്റൊക്കെ ഞാന്‍ എഴുതാം കേട്ടോ '' എന്ന വാഗ്ദാനം നല്‍കുകയും ചെയ്തു..
അനൂപ് കൈ കൂപ്പി. നല്ല കാര്യമാണ് ഡോക്ടര്‍ പറഞ്ഞതെങ്കിലും ഇപ്പോള്‍ അത് ഉപയോഗപ്പെടുത്തി കൂടാ. അടുത്ത മാസം വാരിയര്‍ സാര്‍ നല്ലൊരു കമ്പനിയില്‍ കയറ്റി വിടും. വലിയ സമ്മര്‍ദ്ദമൊന്നും ഇല്ലാത്ത കമ്പിനിയാണ്. പതിനയ്യായിരം രൂപ ശമ്പളവും ഏഴെട്ടായിരം രൂപ എക്സ്പെന്‍സസും കിട്ടും. ഗൈനക്ക് പ്രോഡക്റ്റുകളാണ് പ്രൊമോട്ട് ചെയ്യാനുള്ളത്. ഇവരുടെ സഹായം അപ്പോള്‍ ഉപയോഗിച്ചാല്‍ മതി.
കാര്‍ ഗെയിറ്റ് കടന്നു പോയി.
'' കുട്ടി വരൂ '' മാപ്ല വൈദ്യര് അനൂപിനെ വൈദ്യശാലയിലേക്ക് നയിച്ചു. ഏതോ ഒരു ഡപ്പി തുറന്ന് പഴയ ന്യൂസ് പേപ്പര്‍ കീറിയതില്‍ ചൂര്‍ണ്ണം പൊതിയാന്‍ തുടങ്ങി.
'' ഇത് കൊടുക്കേണ്ട വിധം ഞാന്‍ അമ്മയ്ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് '' അയാള്‍ പൊതി അനൂപിനെ ഏല്‍പ്പിച്ചു .
'' എത്രയാ തരേണ്ടത് '' അനൂപ് ചോദിച്ചു.
'' അതൊക്കെ പിന്നെ പറഞ്ഞോളാം '' വൈദ്യര് പറഞ്ഞു '' ആദ്യം അച്ഛന്റെ സൂക്കട് മാറട്ടെ ''. ഡോക്ടര്‍ എന്തിനാണ് വന്നത് എന്ന് അറിയാനുള്ള ആകാംക്ഷ അനൂപിലുണ്ടായി
'' ഡോക്ടര്‍ എന്താ ഇവിടെ '' അവന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
'' എന്റെ മരുമകളാണ്. മകന്റെ ഭാര്യ ''.
'' അപ്പോള്‍ മകന് ''
'' അവനും ഡോക്ടറാണ്. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് ''.
'' ഒരു മകനെയുള്ളു ''.
'' അല്ല. രണ്ട് മക്കള്‍ കൂടിയുണ്ട്. മൂത്തവന് റെയില്‍വെയില്‍ എഞ്ചിനീയറാണ്. അടുത്ത ആളുടെ കാര്യമാണ് നേരത്തെ പറഞ്ഞത്. ഒടുവിലുത്തേത് മകളാണ്. കോളേജില്‍ പഠിപ്പിക്കാന്‍ പോണൂ ''.
ഇത്ര അടുത്ത് താമസിച്ചിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ എന്ന് അവനോര്‍ത്തു. അതിലേറെ മാപ്ല വൈദ്യരെ കുറിച്ച് തോന്നിയ അത്ഭുതമാണ് മനസ്സ് മുഴുവന്‍. വലിയ നിലയില്‍ കഴിയുന്ന മക്കള്‍ ഉണ്ടായിട്ട് ഈ നാട്ടിന്‍പുറത്തെ പഴയ വീട്ടില്‍ മരുന്ന് വിറ്റു കിട്ടുന്ന ചില്ലറ വരുമാനം കൊണ്ട് ജീവിക്കുന്നത് എന്തിനാണ്. സഞ്ചരിക്കാനായി വിധത്തിലും തരത്തിലും കാറ് വാങ്ങി കൊടുക്കാന്‍ മക്കള്‍ കഴിയും. എന്നിട്ടും കാല് നടയും അത്യാവശ്യം ബസ്സ് യാത്രയുമായി കഷ്ടപ്പെടുന്നതാണ് മനസ്സിലാവാത്തത്.
അനൂപ് മിണ്ടാതിരിക്കുന്നത് വൈദ്യര് ശ്രദ്ധിച്ചു.
'' എന്താ കുട്ടി ആലോചിക്കുന്നത് '' അയാള്‍ ചോദിച്ചു. അനൂപ് ചിന്തയില്‍ നിന്ന് ഉണര്‍ന്നു.
'' ഇവരൊക്കെ ഉണ്ടായിട്ട് എന്തിനാ ഇവിടെ കഷ്ടപ്പെട്ട് കഴിയുന്നത് '' ഒട്ടും ആലോചിക്കാതെയാണ് അവന് അത് പറഞ്ഞത്.
'' കഷ്ടപ്പെടുകയാണെന്ന് ആരാ പറഞ്ഞത് '' വൈദ്യര് പറഞ്ഞു '' ആവുന്നത്ര കാലം ആരേയും ആസ്പദിക്കാതെ കഴിഞ്ഞു കൂടണം എന്നാ മോഹം. ഞങ്ങള്‍ രണ്ട് അത്മാക്കള്‍ക്ക് എന്തെന്നെ വേണം. അതിനുള്ളതൊക്കെ എനിക്ക് കിട്ടുന്നുണ്ട്. മക്കളാണെങ്കിലും അവര്‍ക്ക് അവരുടേതായ ജീവിതം ഉണ്ട്. അത് കണ്ടറിഞ്ഞ് പെരുമാറിയാലല്ലേ ഉള്ള സ്നേഹവും ബഹുമാനവും എന്നും നില നില്ക്കൂ ''.
'' അപ്പൊ മക്കള്‍ക്ക് അച്ഛനോടും അമ്മയോടും കടമ ഇല്ലേ ''
'' ഉണ്ട്. തന്നത്താന്‍ കഴിയാന്‍ പറ്റാത്ത കാലം വരുമ്പോള്‍ മക്കളുടെ സഹായം ആവാം. അതുവരെ നമ്മള് കാരണം അവര്‍ക്കൊരു ബുദ്ധിമുട്ട് ഉണ്ടാവാന്‍ പാടില്ല. വേണച്ചാല്‍ കാറോ ബംഗ്ലാവോ ഒക്കെ അവരോട് ചോദിച്ചാല്‍ കിട്ടും. മുമ്പും അതിലൊന്നും താല്‍പ്പര്യം തോന്നിയിട്ടില്ല. എഴുപതാമത്തെ വയസ്സില്‍ ഇനി അത് വേണോ. ദൈവം നമുക്ക് രണ്ട് കയ്യ് തന്നത് കൊടുക്കാനാണ്, അല്ലാണ്ടെ വല്ലവരുടേയും മുമ്പില്‍ നീട്ടി വാങ്ങാനല്ല എന്ന് വൈദ്യന് തമ്പുരാന് പറഞ്ഞു തന്നിട്ടുണ്ട് ''.
ആ പറഞ്ഞതൊന്നും അനൂപിന് മനസ്സിലായില്ല. പക്ഷെ സാധാരണ ആളുകളുടെ മാതിരിയല്ല മാപ്ല വൈദ്യര് എന്ന് അവന് ബോദ്ധ്യമായി.
പുറത്ത് ഇരുട്ട് പരന്നു കഴിഞ്ഞു. മഴ പെയ്യും മുമ്പ് വീടെത്തണം. വൈദ്യരോട് യാത്ര പറഞ്ഞ് അവന് പുറത്തിറങ്ങി.
ഈ അദ്ധ്യായം ശരിക്കും ഇഷ്ടമായി.
ReplyDeleteപുതുവത്സരാശംസകള്‍!!
ഞാന്‍: ഗന്ധര്വ്വന്,
ReplyDeleteനോവല്‍ ഇഷ്ടമായി എന്നറിഞ്ഞ് സന്തോഷിക്കുന്നു. നാട്ടിലേക്ക് വരാറായോ.
ഹൃദയം നിറഞ്ഞ ആശംസകള്‍.
വായിച്ചു. ഈ അദ്ധ്യായവും നന്നായി.
ReplyDelete"സാധാരണ ആളുകളുടെ മാതിരിയല്ല മാപ്ല വൈദ്യര് എന്ന് അവന് ബോദ്ധ്യമായി."
ReplyDeleteഇത്തരം ആളുകൾ ഇന്നും ധാരാളം ഉണ്ട്. പരമാവധി മക്കളാണെങ്കിൽ പോലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള ശ്രമം ശ്ലാഘനീയമെന്നേ പറയാനാവൂ...
ആശംസകൾ...
വായിച്ചു. പുതിയ കഥാപാത്രങ്ങൾ രംഗപ്രവേശം ചെയ്യുന്നുണ്ടല്ലോ!
ReplyDeleteരാജഗോപാല്‍,
ReplyDeleteവളരെ സന്തോഷം.
വി.കെ,
അപൂര്‍വ്വമായിട്ടാണെങ്കിലും ഇത്തരത്തിലുള്ളവരുണ്ട്. ആരേയും അമിതമായി ആശ്രയിക്കാതെ കഴിയുന്നവര്‍.
Typist / എഴുത്തുകാരി,
ഉവ്വ്. ഇനി അധികം കഥാപാത്രങ്ങളില്ല. സന്ദര്‍ശനത്തിനും അഭിപ്രായത്തിന്നും നന്ദി
പക്ഷെ സാധാരണ ആളുകളുടെ മാതിരിയല്ല മാപ്ല വൈദ്യര് എന്ന് അവന് ബോദ്ധ്യമായി.
ReplyDeleteഅസാധാരണ ക്കാരായ ചിലര്‍ എങ്കിലും ജീവിച്ചിരിക്കുന്നത് കൊണ്ടല്ലേ ഈ ഭൂമി ഇപ്പോളും ഇങ്ങനെ വാസ യോഗ്യമായി കറങ്ങുന്നത്?