വലിയ ഉത്സാഹത്തോടെയാണ് അനൂപ് പുറപ്പെട്ടത്. ട്രെയിനിങ്ങ് കഴിഞ്ഞ് പുതിയ കമ്പിനിയുടെ ജോലി ആരംഭിക്കുകയാണ്. മാനേജര്‍ കൂടെയുണ്ടാവും. തുടക്കം മോശമാവരുത്. ഉച്ചയ്ക്ക് മുമ്പേ പന്ത്രണ്ട് കാളുകള്‍ കാണണം. മാനേജര്‍ക്ക് മതിപ്പ് തോന്നണമല്ലോ. ഉച്ചയ്ക്ക് ശേഷം സ്റ്റോക്കിസ്റ്റ് വര്‍ക്ക് ആക്കാം. കൂട്ടുകാരെ കാണാന്‍ കഴിഞ്ഞെന്ന് വരില്ല. കുറെ ദിവസമായി വിവരങ്ങള്‍ ഒന്നും അറിയാറില്ല.
പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. ടൌണില്‍ എത്തുന്നതിന്ന് മുമ്പേ മാനേജറുടെ ഫോണ്‍ വന്നു.
'' നിങ്ങള്‍ ജോലിക്ക് ഇറങ്ങിയോ '' മാനേജറുടെ അന്വേഷണമാണ്.
'' ഉവ്വ് സാര്‍. ഞാന്‍ ടൌണില്‍ എത്താറായി '' അനൂപ് അറിയിച്ചു.
'' എന്‍റെ അടുത്ത വീട്ടില്‍ ഒരാള് മരിച്ചു. എനിക്ക് വരാനാവില്ല ''.
പുത്തിരിയിലെ കല്ല് കടിച്ചതുപോലെ അവന് തോന്നി. ഇന്ന് പുതിയതായി പണിക്ക് ചേരാന്‍ നല്ല ദിവസമാണ്, അടുത്ത രണ്ട് ദിവസം തീരെ കൊള്ളില്ല. ഇന്ന് ജോലി തുടങ്ങാനായില്ലെങ്കില്‍ മൂന്ന് ദിവസത്തെ ശമ്പളം പോവും.
'' ഞാനെന്താ സാര്‍ വേണ്ടത് '' അവന്‍ ചോദിച്ചു.
'' ഏതായാലും നിങ്ങള് പണിക്ക് ഇറങ്ങിയതല്ലേ. അത് മുടക്കണ്ടാ. നിങ്ങള് വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്തോ. പറ്റിയാല്‍ ഞാന്‍ ഉച്ചയ്ക്ക് വരാം. ഇല്ലെങ്കില്‍ നാളെ ഉണ്ടാവും, തീര്‍ച്ച ''.
അനൂപിന് സന്തോഷം തോന്നി. ഒരു കണക്കിന് മാനേജര്‍ ഇല്ലാത്തത് നന്നായി. ജോലിക്ക് മുടക്കം വന്നില്ല എന്നു മാത്രമല്ല കൂട്ടുകാരെ കാണാനും സാധിക്കും. ഉര്‍വശിശാപം ഉപകാരം എന്ന് മനസ്സില്‍ കരുതി.
ഹോസ്പിറ്റല്‍ കാള്‍സ് ആണെങ്കില്‍ ഒറ്റയടിക്ക് നാലോ അഞ്ചോ ഡോക്ടര്‍മാരെ കാണാം. ഒരുപാട് അലയാതെ കാര്യം നടക്കും.ഡോക്ടര്‍മാരെ പരിചയം ഉള്ളതുകൊണ്ട് വലിയ പ്രയാസം ഉണ്ടാവില്ല. സ്കൂട്ടര്‍ ആസ്പത്രി വളപ്പിലെ മരച്ചുവട്ടില്‍ നിര്‍ത്തി.
നല്ല അടുപ്പമുള്ള രണ്ട് ഡോക്ടര്‍മാരുടേയും ക്യാബിന് മുമ്പില്‍ പൂരത്തിനുള്ള തിരക്കുണ്ട്. വലത്തെ അറ്റത്തെ ക്യാബിന് മുന്നില്‍ മാത്രം ആളില്ല. ആര്‍. എം. ഒ. ആയതിനാല്‍ അദ്ദേഹത്തിന്ന് അധികം തിരക്ക് ഉണ്ടാവാറില്ല. പഴയ കമ്പിനി നല്‍കിയിരുന്ന ഗിഫ്റ്റുകള്‍ കൊടുത്തിട്ടുള്ള പരിചയവുമുണ്ട്. റൂമില്‍ അദ്ദേഹം ഉണ്ടെങ്കില്‍ കാണാമെന്ന് കരുതി. ഹാഫ്ഡോര്‍ തുറന്ന് നോക്കിയപ്പോള്‍ ഡോക്ടര്‍ അകത്തുണ്ട്. ഏതോ പുസ്തകം വായിക്കുകയാണ്.
'' ഗുഡ് മോണിങ്ങ് സാര്‍ '' അനൂപ് അഭിവാദ്യം ചെയ്തുകൊണ്ട് കയറി. ഡീറ്റെയില്‍ ചെയ്യുന്നത്
മുഴുവന്‍ ഡോക്ടര്‍ ശ്രദ്ധിക്കുന്നതുപോലെ അവന് തോന്നി.
" ഐ റിക്വസ്റ്റ് യുവര്‍ വാല്യുബിള്‍ സപ്പോര്‍ട്ട്, സാര്‍ '' അവന്‍ തിരിച്ചു പോരാന്‍ ഒരുങ്ങി.
'' മിസ്റ്റര്‍ എന്താ നിങ്ങളുടെ പേര് '' ഡോക്ടര്‍ ചോദിച്ചു.
'' അനൂപ് ''
'' കഴിഞ്ഞ തവണ വന്നപ്പോള്‍ നിങ്ങള്‍ വേറൊരു കമ്പിനിയുടെ പ്രോഡക്റ്റാണല്ലോ പറഞ്ഞത് ''.
'' ഞാന്‍ ആ കമ്പിനി വിട്ടു സാര്‍ ''.
'' എന്താ കാരണം ''.
" വല്ലാത്ത വര്‍ക്ക് പ്രഷറാണ് സാര്‍ '' കമ്പിനി തുടര്‍ച്ചയായി ടാര്‍ജറ്റ് വര്‍ദ്ധിപ്പിച്ചിരുന്നത് അവന്‍ വിവരിച്ചു.
'' ഭാഗ്യം. ശമ്പളം കിട്ടാഞ്ഞിട്ടാണ് കമ്പിനി വിട്ടത് എന്നു പറഞ്ഞില്ലല്ലോ ''.
'' എന്താ സാര്‍ അങ്ങിനെ പറഞ്ഞത് ''.
'' നിങ്ങളെപോലെയുള്ളവരുടെ സ്ഥിരം നമ്പറാണ് അത്. പണി ചെയ്യാതെ വട്ട തിരിഞ്ഞ് നടക്കും. സെയില്‍സ് കുറഞ്ഞാല്‍ കമ്പിനി പിരിച്ചു വിടും. ഉടനെ വേറൊന്നില്‍ കേറും. ഇനി ഇതില്‍ എത്ര കാലം നില്‍ക്കാനാ ഉദ്ദേശം ''.
'' സ്ഥിരമായി നില്‍ക്കണം എന്നാണ് എന്‍റെ മോഹം ''.
'' എന്നാല്‍ തനിക്ക് നല്ലത് ''.
കടുത്ത നിരാശയോടെയാണ് അനൂപ് പുറത്തിറങ്ങിയത്. എത്ര പ്രതീക്ഷയോടെയാണ് ചെന്നത്. എന്നിട്ടുണ്ടായ അനുഭവം ഇങ്ങിനെയായി. ചെകിടത്ത് ഒന്ന് കിട്ടിയാല്‍ ഇത്ര വിഷമം തോന്നില്ല. ഒരുവിധത്തില്‍ ഉച്ച വരെ ജോലി ചെയ്തു, പിന്നെ കൂട്ടുകാരെ കാണാനുള്ള പുറപ്പാടായി.
കോട്ടയ്ക്ക് മുമ്പിലുള്ള പാര്‍ക്കിങ്ങ് ഗ്രൌണ്ടിലെ മരച്ചുവട്ടില്‍ കൂട്ടുകാര്‍ ഹാജരുണ്ട്. പ്രദീപിന്‍റേയും റഷീദിന്‍റേയും നടുവിലായി ശെല്‍വന്‍. തല കുനിച്ചാണ് അവന്‍റെ ഇരിപ്പ്.
'' ഹല്ലോ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ '' അനൂപ് ചോദിച്ചു.
'' ആദ്യം നീ നിന്‍റെ വിശേഷങ്ങള്‍ പറയ് '' റഷീദ് ആവശ്യപ്പെട്ടു '' ട്രെയിനിങ്ങ്, യാത്ര എല്ലാം ഓരോ അനുഭവങ്ങളാണല്ലോ ''.
'' അതിനു മുമ്പ് ഞാന്‍ ഇവനോട് ഒരു കാര്യം ചോദിക്കട്ടെ '' അനൂപ് ശെല്‍വന്‍റെ നേരെ തിരിഞ്ഞു '' പെങ്ങളുടെ കല്യാണമൊക്കെ എത്രത്തോളം ആയടാ. നീ ഒരുങ്ങും മുമ്പ് ഞാന്‍ റെഡിയായി കിട്ടോ. കല്യാണത്തിന് വരാന്‍ എന്‍റെ അമ്മയ്ക്ക് സാരി വാങ്ങീട്ടാ ഞാന്‍ അവിടുന്ന് പോന്നത് ''.
കൂട്ടുകാരുടെ മുഖങ്ങള്‍ കരിവാളിച്ചു. നിറഞ്ഞൊഴുകിയ കണ്ണീര്‍ ശെല്‍വന്‍ തുടച്ചു. അനൂപിന് ഒന്നും മനസ്സിലായില്ല.
'' എന്താ പ്രശ്നം. നിങ്ങളാരും ഒന്നും പറയാത്തതെന്താ '' അവന്‍ പരിഭ്രമിച്ചു.
'' നീ എന്‍റെ കൂടെ വാ '' പ്രദീപ് അവനേയും കൂട്ടി നടന്നു. കിടങ്ങിനരികെ അവര്‍ നിന്നു. പാലത്തിന്ന് ചുവട്ടില്‍ നിന്ന് ആമകള്‍ തല പൊക്കി നോക്കുന്നുണ്ട്. പ്രദീപ് സംഭവം വിവരിച്ചു.
'' അവന്‍റെ മനസ്സ് പതറാതെ നോക്കണം. വല്ല അബദ്ധവും കാണിച്ചാലോ. പകല് മുഴുവന്‍ ഞങ്ങള്‍ ആരെങ്കിലും അവന്‍റെ കൂടെ ഉണ്ടാവും ''.
'' ഇനിയെന്താ ഉണ്ടാവ്വാ ''.
'' എന്ത് ഉണ്ടാവാന്‍. പോയത് പോട്ടെ. ബാക്കി ആളുകളുടെ കാര്യം നോക്കണോലോ ''.
'' അതിന് ''
'' ചെറിയ വിലയ്ക്ക് ഒരു വീട് നോക്കണം. നമ്മളെപോലെയല്ല, ഇവന്‍ വിവരം ഉള്ള കൂട്ടത്തിലാണ്. പി.എസ്.സി എഴുതി എന്തെങ്കിലും ജോലി നേടട്ടെ. അതുവരെ ഒരു ഹോട്ടലില്‍ കാഷ്യറായി പണി തരപ്പെടുത്തിയിട്ടുണ്ട് ''.
'' ഞാന്‍ ചെന്ന് അവനോട് സോറി പറയട്ടെ ''.
'' ഒന്നും വേണ്ടാ. മേലില്‍ ആ വര്‍ത്തമാനം പറയാണ്ടിരുന്നാല്‍ മതി ''.
ഇരുവരും കൂട്ടുകാരുടെ അടുത്തെത്തി. ആര്‍ക്കും ഒന്നും പറയാനാവുന്നില്ല. പൊടുന്നനെ മഴ ചാറി തുടങ്ങി. കോട്ടവാതില്‍ക്കലേക്ക് അവര്‍ ഓടി.
+++++++++++++++++
രണ്ടു ദിവസം അനിരുദ്ധന്‍ വിളിച്ചിട്ടും റെപ്രസെന്‍റ്റേറ്റീവ് ഫോണ്‍ എടുത്തില്ല. ഒരു ദിവസം ആ ഏരിയയില്‍ വര്‍ക്ക് ചെയ്യാനുണ്ട്. ഈ ആഴ്ച തന്നെ അത് തീര്‍ക്കണം. അടുത്ത ആഴ്ച മകളുടെ പിറന്നാളാണ്. രണ്ടു ദിവസമെങ്കിലും ലീവ് എടുക്കേണ്ടി വരും.
ഉച്ച തിരിഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു നോക്കി. കിട്ടിയാല്‍ നാളെ എത്തുമെന്ന് പറയാനാണ്.
'' ആരാ '' മറുഭാഗത്ത് പരിചിതമല്ലാത്ത സ്വരം.
'' ഞാന്‍ പ്രിന്‍സിന്‍റെ മാനേജരാണ്. അയാള്‍ എവിടെ ''.
'' അവന്‍ സുഖമില്ലാതെ ആസ്പത്രിയിലാണ് ''.
'' ഏത് ആസ്പത്രിയില്‍. എന്താ അസുഖം ''.
മറുപടിക്ക് അല്‍പ്പം സമയമെടുത്തു. '' പണിക്ക് പോയപ്പോള്‍ മഴ കൊണ്ട് പനിയായതാണ്, സാര്‍ '' ആസ്പതിയുടെ പേരും പറഞ്ഞു.
'' ശരി. ഞാന്‍ ഹോസ്പിറ്റലില്‍ പോയി കണ്ടോളാം '' അനിരുദ്ധന്‍ കാള്‍ കട്ട് ചെയ്തു. ഒരു മിനുട്ട് കഴിഞ്ഞതേയുള്ളു, തിരിച്ച് ഫോണ്‍ വന്നു.
'' അതെ സാറേ, അവന്‍റെ പനി വിട്ടൂ, ആസ്പത്രീന്ന് ഡിസ്ച്ചാര്‍ജ്ജ് ചെയ്തു എന്ന വിവരം കിട്ടി. അര മണിക്കൂറിനുള്ളില്‍ ആള് വീട്ടിലെത്തും ''. ആ പറഞ്ഞതില്‍ എന്തോ ഒരു കള്ളത്തരം ഉള്ളതുപോലെ അനിരുദ്ധന്ന് തോന്നി.
'' നിങ്ങളാരാ '' അയാള്‍ ചോദിച്ചു.
'' ബ്രദറാണ് ''.
'' പ്രിന്‍സിന് ഒരു സിസ്റ്റര്‍ അല്ലേയുള്ളു ''.
'' അത് സാര്‍ ഞാന്‍ കസിന്‍ ബ്രദറാ ''.
രാധികയോട് അനിരുദ്ധന്‍ വിവരം പറഞ്ഞു. '' അവന്‍റെ വീട്ടിലൊന്നു ചെന്ന് നോക്കണംന്നുണ്ട്. കള്ളത്തരം അറിയാലോ ''.
'' ചിലപ്പോള്‍ സത്യം ആയിരിക്കും, അനിയേട്ടാ. നമ്മളായിട്ട് വെറുതെ കുറ്റം പറയണ്ടാ '' അവള്‍ പറഞ്ഞു '' പോവുമ്പൊ ഫ്രൂട്ട്‌സ് എന്തെങ്കിലും വാങ്ങിക്കോളൂ. വെറും കയ്യും വീശി പോണ്ടാ ''.
അയാള്‍ക്ക് ചിരി വന്നു. വടി കൊടുത്ത് അടി വാങ്ങിച്ച മട്ടിലായി. '' പത്തിരുപത് കിലോ മീറ്റര്‍
അങ്ങോട്ടും ഇങ്ങോട്ടും പോയി വരണം. എന്തിനാ വെറുതെ ''.
'' അതൊന്നും സാരൂല്യാ. ഇന്ന് മഴ ഇല്ലല്ലോ. പുതിയ കാറ് വാങ്ങീട്ട് ഓടിച്ച മാതിരി ആവും ചെയ്യും ''.
സ്കോഡാ ലോറ റോഡിലിറങ്ങി. പ്രിന്‍സിന്‍റെ വീട്ടിലേക്കുള്ള വഴി അവന്‍ പറഞ്ഞു തന്ന നേരിയ ഓര്‍മ്മയുണ്ട്. ഹൈസ്കൂളിന്ന് മുന്നിലെ പഞ്ചായത്ത് റോഡിലൂടെ ഒരു കിലോമീറ്റര്‍ ചെന്നാല്‍ ഒരു അമ്പലമുണ്ട്. അതിനടുത്താണ് വീട്.
മഴ ഇല്ലാത്തതിനാലാവാം അമ്പലപ്പറമ്പില്‍ ചെറുപ്പക്കാര്‍ ഫുട്ബോള്‍ കളിക്കുന്നുണ്ട്. അവരോട് ചോദിച്ചാല്‍ പ്രിന്‍സിന്‍റെ വീട് അറിയാനാവും. അനിരുദ്ധന്‍ കുറച്ചു ദൂരെ കാര്‍ നിര്‍ത്തി പതുക്കെ മൈതാനത്തേക്ക് നടന്നു. പന്തിന്നു പുറകെ ഓടുന്ന പ്രിന്‍സിനെയാണ് അയാള്‍ കണ്ടത്.
പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. ടൌണില്‍ എത്തുന്നതിന്ന് മുമ്പേ മാനേജറുടെ ഫോണ്‍ വന്നു.
'' നിങ്ങള്‍ ജോലിക്ക് ഇറങ്ങിയോ '' മാനേജറുടെ അന്വേഷണമാണ്.
'' ഉവ്വ് സാര്‍. ഞാന്‍ ടൌണില്‍ എത്താറായി '' അനൂപ് അറിയിച്ചു.
'' എന്‍റെ അടുത്ത വീട്ടില്‍ ഒരാള് മരിച്ചു. എനിക്ക് വരാനാവില്ല ''.
പുത്തിരിയിലെ കല്ല് കടിച്ചതുപോലെ അവന് തോന്നി. ഇന്ന് പുതിയതായി പണിക്ക് ചേരാന്‍ നല്ല ദിവസമാണ്, അടുത്ത രണ്ട് ദിവസം തീരെ കൊള്ളില്ല. ഇന്ന് ജോലി തുടങ്ങാനായില്ലെങ്കില്‍ മൂന്ന് ദിവസത്തെ ശമ്പളം പോവും.
'' ഞാനെന്താ സാര്‍ വേണ്ടത് '' അവന്‍ ചോദിച്ചു.
'' ഏതായാലും നിങ്ങള് പണിക്ക് ഇറങ്ങിയതല്ലേ. അത് മുടക്കണ്ടാ. നിങ്ങള് വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്തോ. പറ്റിയാല്‍ ഞാന്‍ ഉച്ചയ്ക്ക് വരാം. ഇല്ലെങ്കില്‍ നാളെ ഉണ്ടാവും, തീര്‍ച്ച ''.
അനൂപിന് സന്തോഷം തോന്നി. ഒരു കണക്കിന് മാനേജര്‍ ഇല്ലാത്തത് നന്നായി. ജോലിക്ക് മുടക്കം വന്നില്ല എന്നു മാത്രമല്ല കൂട്ടുകാരെ കാണാനും സാധിക്കും. ഉര്‍വശിശാപം ഉപകാരം എന്ന് മനസ്സില്‍ കരുതി.
ഹോസ്പിറ്റല്‍ കാള്‍സ് ആണെങ്കില്‍ ഒറ്റയടിക്ക് നാലോ അഞ്ചോ ഡോക്ടര്‍മാരെ കാണാം. ഒരുപാട് അലയാതെ കാര്യം നടക്കും.ഡോക്ടര്‍മാരെ പരിചയം ഉള്ളതുകൊണ്ട് വലിയ പ്രയാസം ഉണ്ടാവില്ല. സ്കൂട്ടര്‍ ആസ്പത്രി വളപ്പിലെ മരച്ചുവട്ടില്‍ നിര്‍ത്തി.
നല്ല അടുപ്പമുള്ള രണ്ട് ഡോക്ടര്‍മാരുടേയും ക്യാബിന് മുമ്പില്‍ പൂരത്തിനുള്ള തിരക്കുണ്ട്. വലത്തെ അറ്റത്തെ ക്യാബിന് മുന്നില്‍ മാത്രം ആളില്ല. ആര്‍. എം. ഒ. ആയതിനാല്‍ അദ്ദേഹത്തിന്ന് അധികം തിരക്ക് ഉണ്ടാവാറില്ല. പഴയ കമ്പിനി നല്‍കിയിരുന്ന ഗിഫ്റ്റുകള്‍ കൊടുത്തിട്ടുള്ള പരിചയവുമുണ്ട്. റൂമില്‍ അദ്ദേഹം ഉണ്ടെങ്കില്‍ കാണാമെന്ന് കരുതി. ഹാഫ്ഡോര്‍ തുറന്ന് നോക്കിയപ്പോള്‍ ഡോക്ടര്‍ അകത്തുണ്ട്. ഏതോ പുസ്തകം വായിക്കുകയാണ്.
'' ഗുഡ് മോണിങ്ങ് സാര്‍ '' അനൂപ് അഭിവാദ്യം ചെയ്തുകൊണ്ട് കയറി. ഡീറ്റെയില്‍ ചെയ്യുന്നത്
മുഴുവന്‍ ഡോക്ടര്‍ ശ്രദ്ധിക്കുന്നതുപോലെ അവന് തോന്നി.
" ഐ റിക്വസ്റ്റ് യുവര്‍ വാല്യുബിള്‍ സപ്പോര്‍ട്ട്, സാര്‍ '' അവന്‍ തിരിച്ചു പോരാന്‍ ഒരുങ്ങി.
'' മിസ്റ്റര്‍ എന്താ നിങ്ങളുടെ പേര് '' ഡോക്ടര്‍ ചോദിച്ചു.
'' അനൂപ് ''
'' കഴിഞ്ഞ തവണ വന്നപ്പോള്‍ നിങ്ങള്‍ വേറൊരു കമ്പിനിയുടെ പ്രോഡക്റ്റാണല്ലോ പറഞ്ഞത് ''.
'' ഞാന്‍ ആ കമ്പിനി വിട്ടു സാര്‍ ''.
'' എന്താ കാരണം ''.
" വല്ലാത്ത വര്‍ക്ക് പ്രഷറാണ് സാര്‍ '' കമ്പിനി തുടര്‍ച്ചയായി ടാര്‍ജറ്റ് വര്‍ദ്ധിപ്പിച്ചിരുന്നത് അവന്‍ വിവരിച്ചു.
'' ഭാഗ്യം. ശമ്പളം കിട്ടാഞ്ഞിട്ടാണ് കമ്പിനി വിട്ടത് എന്നു പറഞ്ഞില്ലല്ലോ ''.
'' എന്താ സാര്‍ അങ്ങിനെ പറഞ്ഞത് ''.
'' നിങ്ങളെപോലെയുള്ളവരുടെ സ്ഥിരം നമ്പറാണ് അത്. പണി ചെയ്യാതെ വട്ട തിരിഞ്ഞ് നടക്കും. സെയില്‍സ് കുറഞ്ഞാല്‍ കമ്പിനി പിരിച്ചു വിടും. ഉടനെ വേറൊന്നില്‍ കേറും. ഇനി ഇതില്‍ എത്ര കാലം നില്‍ക്കാനാ ഉദ്ദേശം ''.
'' സ്ഥിരമായി നില്‍ക്കണം എന്നാണ് എന്‍റെ മോഹം ''.
'' എന്നാല്‍ തനിക്ക് നല്ലത് ''.
കടുത്ത നിരാശയോടെയാണ് അനൂപ് പുറത്തിറങ്ങിയത്. എത്ര പ്രതീക്ഷയോടെയാണ് ചെന്നത്. എന്നിട്ടുണ്ടായ അനുഭവം ഇങ്ങിനെയായി. ചെകിടത്ത് ഒന്ന് കിട്ടിയാല്‍ ഇത്ര വിഷമം തോന്നില്ല. ഒരുവിധത്തില്‍ ഉച്ച വരെ ജോലി ചെയ്തു, പിന്നെ കൂട്ടുകാരെ കാണാനുള്ള പുറപ്പാടായി.
കോട്ടയ്ക്ക് മുമ്പിലുള്ള പാര്‍ക്കിങ്ങ് ഗ്രൌണ്ടിലെ മരച്ചുവട്ടില്‍ കൂട്ടുകാര്‍ ഹാജരുണ്ട്. പ്രദീപിന്‍റേയും റഷീദിന്‍റേയും നടുവിലായി ശെല്‍വന്‍. തല കുനിച്ചാണ് അവന്‍റെ ഇരിപ്പ്.
'' ഹല്ലോ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ '' അനൂപ് ചോദിച്ചു.
'' ആദ്യം നീ നിന്‍റെ വിശേഷങ്ങള്‍ പറയ് '' റഷീദ് ആവശ്യപ്പെട്ടു '' ട്രെയിനിങ്ങ്, യാത്ര എല്ലാം ഓരോ അനുഭവങ്ങളാണല്ലോ ''.
'' അതിനു മുമ്പ് ഞാന്‍ ഇവനോട് ഒരു കാര്യം ചോദിക്കട്ടെ '' അനൂപ് ശെല്‍വന്‍റെ നേരെ തിരിഞ്ഞു '' പെങ്ങളുടെ കല്യാണമൊക്കെ എത്രത്തോളം ആയടാ. നീ ഒരുങ്ങും മുമ്പ് ഞാന്‍ റെഡിയായി കിട്ടോ. കല്യാണത്തിന് വരാന്‍ എന്‍റെ അമ്മയ്ക്ക് സാരി വാങ്ങീട്ടാ ഞാന്‍ അവിടുന്ന് പോന്നത് ''.
കൂട്ടുകാരുടെ മുഖങ്ങള്‍ കരിവാളിച്ചു. നിറഞ്ഞൊഴുകിയ കണ്ണീര്‍ ശെല്‍വന്‍ തുടച്ചു. അനൂപിന് ഒന്നും മനസ്സിലായില്ല.
'' എന്താ പ്രശ്നം. നിങ്ങളാരും ഒന്നും പറയാത്തതെന്താ '' അവന്‍ പരിഭ്രമിച്ചു.
'' നീ എന്‍റെ കൂടെ വാ '' പ്രദീപ് അവനേയും കൂട്ടി നടന്നു. കിടങ്ങിനരികെ അവര്‍ നിന്നു. പാലത്തിന്ന് ചുവട്ടില്‍ നിന്ന് ആമകള്‍ തല പൊക്കി നോക്കുന്നുണ്ട്. പ്രദീപ് സംഭവം വിവരിച്ചു.
'' അവന്‍റെ മനസ്സ് പതറാതെ നോക്കണം. വല്ല അബദ്ധവും കാണിച്ചാലോ. പകല് മുഴുവന്‍ ഞങ്ങള്‍ ആരെങ്കിലും അവന്‍റെ കൂടെ ഉണ്ടാവും ''.
'' ഇനിയെന്താ ഉണ്ടാവ്വാ ''.
'' എന്ത് ഉണ്ടാവാന്‍. പോയത് പോട്ടെ. ബാക്കി ആളുകളുടെ കാര്യം നോക്കണോലോ ''.
'' അതിന് ''
'' ചെറിയ വിലയ്ക്ക് ഒരു വീട് നോക്കണം. നമ്മളെപോലെയല്ല, ഇവന്‍ വിവരം ഉള്ള കൂട്ടത്തിലാണ്. പി.എസ്.സി എഴുതി എന്തെങ്കിലും ജോലി നേടട്ടെ. അതുവരെ ഒരു ഹോട്ടലില്‍ കാഷ്യറായി പണി തരപ്പെടുത്തിയിട്ടുണ്ട് ''.
'' ഞാന്‍ ചെന്ന് അവനോട് സോറി പറയട്ടെ ''.
'' ഒന്നും വേണ്ടാ. മേലില്‍ ആ വര്‍ത്തമാനം പറയാണ്ടിരുന്നാല്‍ മതി ''.
ഇരുവരും കൂട്ടുകാരുടെ അടുത്തെത്തി. ആര്‍ക്കും ഒന്നും പറയാനാവുന്നില്ല. പൊടുന്നനെ മഴ ചാറി തുടങ്ങി. കോട്ടവാതില്‍ക്കലേക്ക് അവര്‍ ഓടി.
+++++++++++++++++
രണ്ടു ദിവസം അനിരുദ്ധന്‍ വിളിച്ചിട്ടും റെപ്രസെന്‍റ്റേറ്റീവ് ഫോണ്‍ എടുത്തില്ല. ഒരു ദിവസം ആ ഏരിയയില്‍ വര്‍ക്ക് ചെയ്യാനുണ്ട്. ഈ ആഴ്ച തന്നെ അത് തീര്‍ക്കണം. അടുത്ത ആഴ്ച മകളുടെ പിറന്നാളാണ്. രണ്ടു ദിവസമെങ്കിലും ലീവ് എടുക്കേണ്ടി വരും.
ഉച്ച തിരിഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു നോക്കി. കിട്ടിയാല്‍ നാളെ എത്തുമെന്ന് പറയാനാണ്.
'' ആരാ '' മറുഭാഗത്ത് പരിചിതമല്ലാത്ത സ്വരം.
'' ഞാന്‍ പ്രിന്‍സിന്‍റെ മാനേജരാണ്. അയാള്‍ എവിടെ ''.
'' അവന്‍ സുഖമില്ലാതെ ആസ്പത്രിയിലാണ് ''.
'' ഏത് ആസ്പത്രിയില്‍. എന്താ അസുഖം ''.
മറുപടിക്ക് അല്‍പ്പം സമയമെടുത്തു. '' പണിക്ക് പോയപ്പോള്‍ മഴ കൊണ്ട് പനിയായതാണ്, സാര്‍ '' ആസ്പതിയുടെ പേരും പറഞ്ഞു.
'' ശരി. ഞാന്‍ ഹോസ്പിറ്റലില്‍ പോയി കണ്ടോളാം '' അനിരുദ്ധന്‍ കാള്‍ കട്ട് ചെയ്തു. ഒരു മിനുട്ട് കഴിഞ്ഞതേയുള്ളു, തിരിച്ച് ഫോണ്‍ വന്നു.
'' അതെ സാറേ, അവന്‍റെ പനി വിട്ടൂ, ആസ്പത്രീന്ന് ഡിസ്ച്ചാര്‍ജ്ജ് ചെയ്തു എന്ന വിവരം കിട്ടി. അര മണിക്കൂറിനുള്ളില്‍ ആള് വീട്ടിലെത്തും ''. ആ പറഞ്ഞതില്‍ എന്തോ ഒരു കള്ളത്തരം ഉള്ളതുപോലെ അനിരുദ്ധന്ന് തോന്നി.
'' നിങ്ങളാരാ '' അയാള്‍ ചോദിച്ചു.
'' ബ്രദറാണ് ''.
'' പ്രിന്‍സിന് ഒരു സിസ്റ്റര്‍ അല്ലേയുള്ളു ''.
'' അത് സാര്‍ ഞാന്‍ കസിന്‍ ബ്രദറാ ''.
രാധികയോട് അനിരുദ്ധന്‍ വിവരം പറഞ്ഞു. '' അവന്‍റെ വീട്ടിലൊന്നു ചെന്ന് നോക്കണംന്നുണ്ട്. കള്ളത്തരം അറിയാലോ ''.
'' ചിലപ്പോള്‍ സത്യം ആയിരിക്കും, അനിയേട്ടാ. നമ്മളായിട്ട് വെറുതെ കുറ്റം പറയണ്ടാ '' അവള്‍ പറഞ്ഞു '' പോവുമ്പൊ ഫ്രൂട്ട്‌സ് എന്തെങ്കിലും വാങ്ങിക്കോളൂ. വെറും കയ്യും വീശി പോണ്ടാ ''.
അയാള്‍ക്ക് ചിരി വന്നു. വടി കൊടുത്ത് അടി വാങ്ങിച്ച മട്ടിലായി. '' പത്തിരുപത് കിലോ മീറ്റര്‍
അങ്ങോട്ടും ഇങ്ങോട്ടും പോയി വരണം. എന്തിനാ വെറുതെ ''.
'' അതൊന്നും സാരൂല്യാ. ഇന്ന് മഴ ഇല്ലല്ലോ. പുതിയ കാറ് വാങ്ങീട്ട് ഓടിച്ച മാതിരി ആവും ചെയ്യും ''.
സ്കോഡാ ലോറ റോഡിലിറങ്ങി. പ്രിന്‍സിന്‍റെ വീട്ടിലേക്കുള്ള വഴി അവന്‍ പറഞ്ഞു തന്ന നേരിയ ഓര്‍മ്മയുണ്ട്. ഹൈസ്കൂളിന്ന് മുന്നിലെ പഞ്ചായത്ത് റോഡിലൂടെ ഒരു കിലോമീറ്റര്‍ ചെന്നാല്‍ ഒരു അമ്പലമുണ്ട്. അതിനടുത്താണ് വീട്.
മഴ ഇല്ലാത്തതിനാലാവാം അമ്പലപ്പറമ്പില്‍ ചെറുപ്പക്കാര്‍ ഫുട്ബോള്‍ കളിക്കുന്നുണ്ട്. അവരോട് ചോദിച്ചാല്‍ പ്രിന്‍സിന്‍റെ വീട് അറിയാനാവും. അനിരുദ്ധന്‍ കുറച്ചു ദൂരെ കാര്‍ നിര്‍ത്തി പതുക്കെ മൈതാനത്തേക്ക് നടന്നു. പന്തിന്നു പുറകെ ഓടുന്ന പ്രിന്‍സിനെയാണ് അയാള്‍ കണ്ടത്.
പുതിയ അധ്യായം ഇപ്പോൾ വായിച്ചു തീർത്തതേയുള്ളു.
ReplyDeleteരാമായണത്തെ ആസ്പദമാക്കിയുള്ള പുതിയ നോവലിനായി കാത്തിരിക്കുകയാണ്, ഇതുവരെയെഴുതിയതിൽ നിന്ന് വ്യത്യസ്ഥവും പുതുമയുള്ളതാവുമെന്ന പ്രതീക്ഷയോടെ.
വായിക്കുന്നുണ്ട്...
ReplyDeleteആശംസകൾ...
രാജഗോപാല്‍,
ReplyDeleteപുതിയ നോവല്‍ താമസിയാതെ പോസ്റ്റ് ചെയ്തു തുടങ്ങും.
വി.കെ,
വളരെ നന്ദി.
കള്ളം പറഞ്ഞു ജോലിക്ക് പോവാതെ ചിലര്‍ ജോലി ഇല്ലാതെ സങ്കടപ്പെട്ടിരിക്കുന്ന ചിലര്‍ .. ഇപ്പോളത്തെ പിള്ളേരുടെ കാര്യം...
ReplyDelete